Connect with us

kerala

വൈദ്യുതി മുടങ്ങി; ജനരോഷം ഇരമ്പി; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല; കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി പ്രതിഷേധം

Published

on

തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു.

തിരൂരങ്ങാടി, വെന്നിയൂർ, തലപ്പാറ കെഎസ്ഇബി ഓഫിസുകളിലാണ് വിവിധ പ്രദേശത്തു നിന്നുള്ളവർ പ്രതിഷേധവുമായെത്തിയത്. രാപകൽ ഭേദമന്യേ തുടർച്ചയായി വൈദ്യുതി മുടങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം വൈദ്യുതി എത്തി പിന്നീട് ദീർഘനേരം വൈദ്യുതി മുടക്കമായിരുന്നു. മാത്രമല്ല, വോൾട്ടേജും ഉണ്ടായിരുന്നില്ല.

അത്യുഷ്ണത്തിനിടയിൽ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങൾ പൊറുതിമുട്ടി. വൈദ്യുതി ഓഫിസുകളിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുകയോ കൃത്യമായി മറുപടി നൽകുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ. തിരൂരങ്ങാടിയിൽ ചെമ്മാട് ടൗണിലെ വ്യാപാരികൾക്ക് വേണ്ടി മറ്റു പ്രദേശങ്ങളിലെ വൈദ്യുതി മാറ്റി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബഹളം. മമ്പുറം, സികെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഓഫിസിലെത്തി ബഹളം വച്ചു.

മെയിൻ ലൈനിലെ തകരാർ എന്നാണ് പതിവായി ഓഫിസിൽ നിന്ന് നൽകിയിരുന്ന മറുപടി. ഓഫിസിലെത്തി ബഹളം വച്ചതോടെ ചില പ്രദേശങ്ങളിൽ ജീവനക്കാരെത്തി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. അതേ സമയം, പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അധിക വൈദ്യുതി ഉപയോഗം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും കെഎസ്ഇബി അധികതർ.

കുഞ്ഞുങ്ങളുമായി ഓഫിസിലെത്തി പ്രതിഷേധം; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല, കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി ജനങ്ങളുടെ പ്രതിഷേധം. ചെമ്മാട് സികെ നഗർ പ്രദേശത്ത് ഏതാനും ദിവസങ്ങളായി രാത്രി വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു.

ഓഫിസിൽ വിളിച്ചാൽ കൃത്യമായി മറുപടിയും ലഭിക്കാറില്ല. വൈദ്യുതി തകരാർ നന്നാക്കാനുള്ള ശ്രമവും നടത്തുന്നില്ല. ഇതേത്തുടർന്നാണ് കുട്ടികളുമായി ഓഫിസിലെത്തിയത്.

കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ അസഹ്യമായ ചൂടുകാരണം ഉറങ്ങാൻ പറ്റാതെ അവശ നിലയിലായെന്നും ഓഫിസിൽ നിന്ന് മാന്യമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാർ. ഓഫിസിലെത്തിയപ്പോൾ അവിടെ വൈദ്യുതി ഉണ്ട്. 3 ഫാനുകളും കറങ്ങുന്നു. കുട്ടികളുമായി അവിടെ ഇരുന്നു. പിന്നീട് പുലർച്ചെ വൈദ്യുതി എത്തിയതോടെയാണ് ഇവർ മടങ്ങിയത്.

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending