Connect with us

kerala

സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ മാറുകയാണെന്ന് പ്രതിപക്ഷം. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാത്തതും ആറ്റകുറ്റപണി നടത്താത്തതും സൃഷ്ടിക്കുന്ന അപകടങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ ഉയർത്തി. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും സമയബന്ധിതമായി നിർമ്മാണവും അറ്റക്കുറ്റ പണികളും പൂർത്തിയാക്കാത്തത് സൃഷ്ടിക്കുന്ന അപകടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളുമാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടിയത്. മഴക്കാലപൂർവ്വ ഓട്ടയടയ്ക്കലിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നതായും ചെളികൊണ്ട് ഓട്ടയടക്കുന്നതായും വിഷയം സഭയിൽ അവതരിപ്പിച്ച നജീബ് കാന്തപുരം കുറ്റപ്പെടുത്തി.

കരാറുകാർക്ക് സർക്കാർ കോടികളുടെ കുടിശ്ശിക വരുത്തിയതോടെ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതായി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും വി.ഡി. സതീശന്‍ സഭയിൽ തുറന്നുകാട്ടി. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മികച്ച റോഡുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് സഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം

Published

on

മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടെയും എം.എസ്.എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിയിലും ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും വിജയമുറപ്പിച്ചു കാത്തുനിന്ന എസ്.എഫ്.ഐക്ക് ഞെട്ടിക്കുന്ന തിരിച്ചടിയാണുണ്ടായത്. ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ജനാധിപത്യാവകാശം വിനിയോഗിച്ചു. അവകാശ ലംഘനം തുടര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചുകളിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ടെക്‌നിക്കല്‍ ബോര്‍ഡ് നിരന്തരം വിദ്യാര്‍ഥി വിരുദ്ധതയുമായി മുന്നോട്ടുപോകുകയും ഇന്റര്‍ പോളി യൂണിയന്‍ പരിപാടികള്‍ എസ്.എഫ്.ഐ പരിപാടികളാക്കി മാറ്റി യൂണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തുകയുമായിരുന്നു എസ്.എഫ്.ഐ. ഇത് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച എം.എസ്.എഫിന്റെ സമരോത്സുകതയിൽ വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

Continue Reading

kerala

‘റോഡ് വികസന പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രശ്‌നങ്ങളെ ഗൗരവത്തില്‍ കാണണം’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു

Published

on

റോഡ് വികസനം അനിവാര്യവും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമാണെങ്കിലും തല്‍സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളായ നാട്ടുകാരുടെ പ്രശ്‌നങ്ങളും വികാരങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാതെ പോകുന്ന രീതി തിരുത്തണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഗതാഗത സംബന്ധിയായ പാര്‍ലിമെന്ററി സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു.

കേരളം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ ഏറെ താമസിക്കുന്ന പ്രദേശമാണ്. അതിനാല്‍ അവിടത്തെ റോഡ് വികസനത്തില്‍ അക്കാര്യം വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ദേശീയ പാത – 66ന്റെ വികസന പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ചുകൊണ്ട് സമദാനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനും അവരെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകണം.

 

 

Continue Reading

kerala

നടൻ മോഹൻ രാജിന് വിട നൽകി നാട്; സംസ്കാരം കുടുംബ വീട്ടുവളപ്പിൽ നടന്നു

യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്

Published

on

കിരീടത്തിലെ വില്ലന്‍ ‘കീരിക്കാടന്‍ ജോസിനെ’ തിരശീലയില്‍ അനശ്വരനാക്കിയ അന്തരിച്ച നടന്‍ മോഹന്‍രാജിന് വിട. കാഞ്ഞിരംകുളത്തെ വീട്ടുവളപ്പില്‍ മോഹന്‍ രാജിന്റെ സംസ്‌കാരം നടന്നു. നൂറുകണക്കിനാളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 300-ഓളം സിനിമയിൽ വേഷമിട്ടു. യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെയായി , മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളികൾ എന്നും ഓർമിക്കുന്നത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ ആണ്.

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരംകുളത്തെ വസതിയിലായിരുന്നു. തമിഴ്ചിത്രത്തിലൂടെ രംഗത്തെത്തിയ മോഹന്‍രാജ് 1988 ല്‍ കെ.മധു സംവിധാനം ചെയ്ത ‘മൂന്നാംമുറ’യിലൂടെയാണ് മലയാളത്തില്‍ തുടക്കംകുറിച്ചത്.

Continue Reading

Trending