kerala
മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കണം. യൂത്ത് ലീഗ് നിവേദനം നൽകി
മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്

കോഴിക്കോട്: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് അതോറിറ്റിയുടെ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.
മൃതദേഹങ്ങളും ആദരിക്കപ്പെടേണ്ടതാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്.
പൂർണ്ണമായ ആദരവ് മൃതദേഹങ്ങൾക്കും നൽകുന്നതിനുവേണ്ടി സമയക്രമത്തിൽ പോസ്റ്റുമോർട്ടം പൂർത്തീകരിക്കാൻ രാത്രി പകൽ വ്യത്യാസമില്ലാതെ സ്റ്റാഫുകളെ ഉറപ്പുവരുത്തുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണം.
അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ട്രഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ സംബന്ധിച്ചു.
kerala
ലക്ഷദ്വീപില്‍ തിരിച്ചടിയായി കപ്പല്‍ യാത്രാനിരക്ക്; കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികം വര്‍ധന
കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രാനിരക്ക് കുത്തനെ കൂട്ടി. കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. പെരുന്നാള്‍ അവധിക്കാലത്ത് നിരക്ക് വര്‍ധന തിരിച്ചടിയായി. കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.
അതേസമയം, നിരക്ക് വര്‍ധന തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും അനീതിയും അന്യായവുമായ ഉത്തരവാണിതെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
330 രൂപയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിലേക്ക് ബങ്ക് സീറ്റിന്റെ നിരക്ക്. ഇപ്പോഴത് 470 രൂപയാക്കി വര്‍ധിപ്പിച്ചു.ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.
kerala
സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്
കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്‌സ് കഴിഞ്ഞ ദിവസം കരകയറിയത്.
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india3 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala33 mins ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി