Connect with us

india

രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ ഇസ്രാഈലില്‍ നിന്നുള്ള നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.ടി മേഖലയിലെ ‘കുപ്രസിദ്ധ’ ഇസ്രാഈലി കമ്പനികളായ കോഗ്‌നൈറ്റ്, സെപ്റ്റിയവര്‍ എന്നിവയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപാട് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രാന്തര്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പ്രമുഖ ടെലികോം കമ്പനികളുടെ കേബിള്‍ സംവിധാനം വഴി സര്‍ക്കാര്‍ ഈ കമ്പനികളില്‍ നിന്നു വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇടപാട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പേയാണ് പൗരന്മാരുടെ സ്വകാര്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യയുടെ 140 കോടി പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാാജ്യത്ത് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ കേബിള്‍ ശൃംഖലകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വന്‍കിട ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കും സിംഗപ്പൂരിലെ സിംഗ്‌ടെല്‍ ഗ്രൂപ്പിനും ഇസ്രാഈല്‍ കമ്പനിയായ സെപ്റ്റിയര്‍ തങ്ങളുടെ നിരീക്ഷണ സാങ്കേതിക വിദ്യ വിറ്റതായാണ് റിപ്പോര്‍ട്ട്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഓരോ വ്യക്തിയും അവരുടെ സ്വകാര്യ മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ വഴി അയച്ച ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങളും കമ്പ്യൂട്ടറില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, ഇമെയില്‍ ഇടപാടുകളും വേര്‍തിരിച്ച് നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് സെപ്റ്റിയര്‍ അവകാശപ്പെടുന്നത്. അതായത് ഓരോ വ്യക്തികളുടേയും ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ അവര്‍ അറിയാതെ സര്‍ക്കാറിന് ചോര്‍ത്താനാവും.

ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് അസാധാരണ നടപടിയാണെന്ന് സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ഇസ്രാഈലി കമ്പനിയായ കോഗ്‌നൈറ്റും ഇന്ത്യയ്ക്ക് നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നിലധികം രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും നിരീക്ഷിക്കുന്നതിനായി കോഗ്‌നൈറ്റിനെ ഉപയോഗിച്ചിരുന്നതായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃകമ്പനിയായ ‘മെറ്റ’ 2021ല്‍ വെളിപ്പെടുത്തിയിരുന്നു.

പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. ടെലികോം കമ്പനികളുമായി ചേര്‍ന്ന് യുഎസ്എ, യു.കെ എന്നീ രാജ്യങ്ങള്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തിയത് സംബന്ധിച്ച് അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ആഗോള തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇന്ത്യക്കൊപ്പം റുവാണ്ട, യുഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending