Connect with us

FOREIGN

എൻജിനീയർ ഹാഷിം സ്മാരക സഊദി കെ.എം.സി.സി നാഷണൽ സോക്കർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ

സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

Published

on

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ – കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന് വെള്ളിയാഴ്ച തുടക്കമാകും . ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്നും രണ്ട് വീതം ടീമുകളും യാമ്പുവിൽ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടിയത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറ്റങ്ങീട്ടുണ്ട്. ഉൽഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ യാമ്പു പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു .

റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ കോർട്ടർ മത്സരങ്ങളോടെ ദമാമിലെ ദമാമിലെ മത്സരങ്ങൾക് തുടക്കമാവുകയാണ്. ജൂൺ 21 നു ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ ഉല്സവമാക്കി മാറ്റുകയാണ് സംഘടക സമിതി. വിവിധ ഫുട്ബോൾ ടീമുകളും, കലാരൂപങ്ങങ്ങളും, വിവിധ സാംസകാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്കാരിക ഘോഷ യാത്രയും ഉൽഘടന മത്സരത്തോടനുബന്ദിച് ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 നു ഗ്രൂപ്പ് 2 സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോക്ടർ സിദീഖ് അഹ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. നാഷണൽ തല ഫൈനൽ മത്സരം റിയാദിൽ നടക്കും.

ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി സമ്മാനിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്ബോൾ രംഗത്തെ പ്രമുഖർ ഉൾപ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നൽകി. ദമ്മാം ഫുട്ബാൾ അസോസിയേഷ (difa) യുടെ പൂർണ സഹകരണത്തോടെ ആണ് ദമാമിലെ മത്സരങ്ങൾക് അന്തിമ രൂപം നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ, ഫസഫിക് ലെജിസ്റ്റിക് ബദർ എഫ്.സി ദമ്മാം , ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.
ഹൗസ് കെയർ മുഖ്യ പ്രായോജകരായിട്ടുള്ള ടൂർണ്ണമെൻറിൽ , ഡി എസ് ഐ സൗദി കാബിൻ , ഡി എസ് ഐ , നഹ് ലാ അൽവാദി , കാക്കു സേഫ്റ്റി , അൽ റയാൻ പോളീ ക്ലിനിക് , സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്-ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, കംഫർട്ട് ട്രാവൽസ് , അബിഫ് കോ ഡിറ്റർജൻറ് , അൽ ആസ്മി ഇൻ്റർ നാഷണൽ തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ.

വാർത്താ സമ്മേളത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിംഗ് ചെയരർമാൻ ഖാദർ മാസ്റ്റർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ, തുടങ്ങിയവർ പങ്കെടുത്തു

FOREIGN

കെ.എം.സി.സി ശറഫിയ റയാൻ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

Published

on

കെ.എം.സി.സി ജിദ്ദ ശറഫിയ റയാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

റയാൻ പോളിക്ലിനിക് ഡെപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാൻ സന്ദേശം നൽകി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് തുടങ്ങിയവർ സംസാരിച്ചു.

അബു നിയാസ് ഇന്തോമി, പൂളക്കൽ സമീർ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബു പൂങ്ങോട്, സി.സി റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധുരാജ് കോഴിക്കോട്, സുനൈന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ പാണക്കാട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താർ 14ന്

Published

on

കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും സംഘടിപ്പിക്കുന്നു. മാർച്ച്‌ 14ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.

വൈകീട്ട് അഞ്ച് മുതൽ നടക്കുന്ന ഇഫ്താറിൽ മൂവായിരത്തോളം പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് ശേഷം ഒമ്പതുമണിക്ക് ‘ലഹരിയും ലഹളയും’ എന്ന വിഷയത്തിൽ നൗഷാദ് ബാഖവിയുടെ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് കെ.എം.സി.സി. അറിയിച്ചു.

Continue Reading

Trending