Connect with us

kerala

കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്; പിണറായി വിജയന്‍ ഇറക്കിവിട്ടില്ലെന്ന് ടി.ജി.നന്ദകുമാര്‍

തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞിട്ടില്ല

Published

on

സോളാര്‍ പീഡനപരാതിക്കു പിന്നിലെ ഗൂഢാലോചനയിലെ സി.പി.എം ബന്ധം തുറന്നുപറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്ത്. പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചെന്നും ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

കത്ത് വിഎസിനെ കാണിച്ചു, പിണറായിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വാങ്ങിയത് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്. ‘കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജെന്നും അദ്ദേഹം പറഞ്ഞു.

കത്തിനെക്കുറിച്ച് അറിയിച്ചപ്പോള്‍ പിണറായി ഒന്നും പറഞ്ഞില്ലെന്നും നന്ദകുമാര്‍. ‘ആ മുഖഭാവമായിരുന്നു പ്രതികരണം, പുറത്തേക്ക് വരേണ്ടതെന്ന തോന്നലുണ്ടാക്കി അത്. കത്ത് കണ്ട് വിഎസ് അത്ഭുതം തോന്നുന്നു’ എന്നു പറഞ്ഞു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ താന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞിട്ടില്ല. ‘ഒരിക്കല്‍ വിഎസിന്റെ മുറിയെന്ന് കരുതി കയറിയപ്പോള്‍ പിണറായി എന്തെന്നു ചോദിച്ചു’. തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നാണ് പിണറായി സഭയില്‍ പറഞ്ഞത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കേ 2016ലാണ് പിണറായിയെ കണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. 2015ല്‍ പിണറായി ഒഴിഞ്ഞല്ലോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ താന്‍ ഓര്‍ത്തിരിക്കേണ്ടതല്ല? എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയായ ശേഷം കണ്ടിട്ടില്ല .

19 പേജും 25 പേജുമുള്ള രണ്ട് കത്തുകള്‍ തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും അതില്‍ 25 പേജ് വരുന്ന കത്തില്‍ വ്യക്തവും കൃത്യവുമായി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടിരുന്നുെവന്നും നന്ദകുമാര്‍ പറയുന്നു. താന്‍ ഗൂഢാലോചന നടത്തിയെന്നും കത്ത് കെട്ടിച്ചമച്ചുവെന്നുമുള്ള തരത്തിലാണ് ആരോപണം. പിണറായി അധികാരമേറ്റ് 3 മാസം കഴിഞ്ഞ ശേഷമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അതില്‍ തനിക്ക് പങ്കില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending