Connect with us

kerala

കുറ്റിയാടി പെരുമയുടെ പെരുമഴ പെയ്തിറങ്ങിയ കുറ്റിയാടി കാർണിവൽ സമാപിച്ചു

Published

on

അബുദാബി: നാടിൻറെ സംസ്കാരവും രുചിയും പൈതൃകവും വിളിച്ചോതി നാടിൻറെ പെരുമ പെയ്തിറങ്ങിയ കുറ്റിയാടി കാർണിവൽ സമാപിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ കാർണിവൽ നഗരിയിൽ വൈവിധ്യങ്ങൾ നിറഞ്ഞ കടത്തനാടൻ ഭക്ഷണ സ്റ്റാളുകളും നാടൻ കളികളും പഞ്ചായത്തുകൾ തമ്മിലുള്ള കമ്പ വലി മത്സരവും ഇരുനൂറോളം കലാകാരൻ മാർ അണിനിരന്ന കലാ വിരുന്നും കാർണിവലിനെത്തിയ വർക്ക്‌ നാടിൻറെ ഓർമ്മകൾ സമ്മാനിച്ചു.

വൈകുന്നേരം നടന്ന ചെണ്ടമേളത്തിൻറെയും കേരള കലാ രൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷ യാത്രയ്ക്ക് ശേഷം അബ്ദുല്ല മല്ലിശ്ശേരി കൊടിയേറ്റം നടത്തിയതോടെ ഉത്സവ നഗരിക്ക് തുടക്കം കുറിച്ചു. ആയോധന കലകളുടെ ഈറ്റില്ലമായ കടത്താനാടിന്റെകളരി പ്രദർശനവും ആയോധന മുറകളും കൊൽക്കളിയും സദസ്സിന് ഉത്സവചാർത്തു നൽകി. എട്ടു പഞ്ചായത്തുകൾ ഉൾകൊള്ളുന്ന മലയോര മേഖല കൂടിയ കുറ്റിയാടിയിലെ വളരെ പഴയ ചരിത്ര ശേഷിപ്പുകൾ അവശേഷിക്കുന്ന പ്രദേശങ്ങളെയും സ്ഥാപങ്ങളും ആരാധനാലയങ്ങളും ഉൾകൊള്ളുന്ന സ്ഥലങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്കുമെന്റോറി നാടിൻറെ പ്രകൃതി ഭംഗിയും പൈതൃകവും പ്രവാസ ലോകത്തിനു മുന്നിൽ നാടിനെ പരിചയ പെടുത്താൻ സാധിച്ചു. കുറ്റിയടി യിലെ വനിതകളുടെയും വിവിധ പഞ്ചായത്തു കമ്മറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കിയ തനതായ കുറ്റിയാടി ഭക്ഷണങ്ങൾ കാർണിവലിനു എത്തുന്നവർക്ക് നാടൻ അനുഭവം പകർന്നു.

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം മുൻ കുറ്റിയാടി നിയോജക മണ്ഡലം എം എൽ എ പാറക്കൽ അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. നിർധനരായ യുവതീ യുവാക്കളുടെ മംഗല്യ സാഫല്യം പൂവണിയിക്കാനുള്ള മണ്ഡലം കമ്മറ്റിയുടെ പദ്ധതിയായ ശാദി മുബാറക് സെക്കൻഡ് എഡിഷൻറെ ലോഗോ പ്രകാശനം അബുദാബി കെ. എം സി സി സംസ്ഥാന പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കൽ ഖത്തർ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദുൽ സമദിന് നൽകി പ്രകാശനം ചെയ്തു.

പദ്ധതിയിലേക്കുള്ള ആദ്യ സ്നേഹ സമ്മാനം ടൈം ട്രെയിനിങ് സെൻറെർ എം ഡി ശറഫുദ്ധീൻ മംഗലാട് സംസ്ഥാന ജനറൽ സിക്രട്ടറി യൂസുഫ് സി .എച് നു നൽകി കൊണ്ട് നിർവഹിച്ചു , ചടങ്ങിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റര് പ്രസിഡന്റ് ബാവ ഹാജി, ദുബായ് കെ എം സി സി ആക്ടിങ് പ്രെസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി, ഷാർജ കെ എം സി സി ട്രഷറർ അബ്ദു റഹ്മാൻ മാസ്റ്റർ, ഐഐസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഖത്തർ കെഎംസിസി സെക്രട്ടറി സൽമാൻ ഇളയിടം , അബ്ദുൽ ബാസിത് കായക്കണ്ടി, CH ജാഫർ തങ്ങൾ , അഷ്‌റഫ് നജാത്, റഫീഖ് പാലൊള്ളതിൽ എന്നിവർ സംസാരിച്ചു. അസ്മർ കോട്ടപ്പള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഷംസീർ RT സ്വാഗതവും, അഫ്‌സൽ വി .കെ നന്ദിയും പറഞ്ഞു.
ജാഫർ തങ്ങൾ വരയാലിൽ, ശിഹാബ് എം കെ, ശറഫുദ്ധീൻ കടമേരി, ശബിനാസ് കുനിങ്ങാട്, റാഷിദ് വി. പി സിറാജ് കുറ്റിയാടി, റസാഖ് മണിയൂർ,ബഷീർ കുനിയിൽ, kkc അമ്മദ് ഹാജി, കണ്ടിയിൽ മൊയ്‌ദു ഹാജി എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി

kerala

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

Published

on

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.

മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.

Continue Reading

kerala

പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.

Published

on

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.

അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.

മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിക്കുകയായിരുന്നു.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.

Continue Reading

kerala

പിണറായിയുടെ കൂറ്റന്‍ ഫ്‌ളക്‌സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

Published

on

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഹോര്‍ഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എല്‍ഇഡി ഡിജിറ്റല്‍ വാള്‍, എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ്, വാഹന പ്രചരണം എന്നിവയ്ക്ക് 3.30 കോടി, കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിപ്പിക്കാന്‍ ഒരു കോടി, ഇത്തരത്തില്‍ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പുറത്ത് വന്നിട്ടില്ല. പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കലാ-സാസ്‌കാരിക പരിപാടികള്‍ക്ക് 2.10 കോടി, ജില്ലാതല യോഗങ്ങള്‍ക്ക് ജില്ലകള്‍ക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകള്‍ക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. പരിപാടി കളറാക്കാന്‍ ഓരോ ജില്ലയ്ക്കും 3 കോടി വീതം അധികം നല്‍കും. ഈ വകയില്‍ മാത്രം 42 കോടിയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകും.

Continue Reading

Trending