Connect with us

Cricket

ശ്രീലങ്കയെ തകര്‍ത്ത് കിവീസ് സെമി പ്രതീക്ഷ സജീവമാക്കി

ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.

Published

on

ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ അനായാസം മറികടന്ന് ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.

പക്ഷേ തോല്‍വിയോടെ ലോകകപ്പില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തായ ശ്രീലങ്കയുടെ 2025ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പ്രതിസന്ധിയിലായി. ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ഇനി ബംഗ്ലാദേശിന്റെയും നെതര്‍ലന്‍ഡ്‌സിന്റെയും ഇംഗ്ലണ്ടിന്റെയും കടുത്ത തോല്‍വികള്‍ ഉണ്ടാകണം.

മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ശ്രീലങ്കയെ ബാറ്റിംങ്ങിനയച്ചു. തുടക്കം മുതല്‍ അടിച്ചുതകര്‍ക്കാനുള്ള ശ്രീലങ്കയുടെ തീരുമാനം പാളി. ആദ്യ പത്ത് ഓവറില്‍ 79 റണ്‍സ് നേടിയെങ്കിലും 5 വിക്കറ്റുകള്‍ ലങ്ക നഷ്ടപ്പെടുത്തി. കുശല്‍ പെരേരയുടെ 51 റണ്‍സ് ആദ്യ 10 ഓവറില്‍ സംഭവിച്ചു. പക്ഷേ പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ മഹേഷ് തീക്ഷണ പുറത്താകാതെ നേടിയ 38 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് നീട്ടികൊണ്ടുപോയത്. 10-ാം വിക്കറ്റില്‍ ദില്‍ഷന്‍ മധുശങ്കയോടൊപ്പം 43 റണ്‍സും തീക്ഷണ കൂട്ടിച്ചേര്‍ത്തു.

മറുപടി പറഞ്ഞ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. പിന്നീട് അതിവേഗ ജയത്തിനായുള്ള ശ്രമത്തിനിടെ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. എങ്കിലും 26.4 ഓവര്‍ ബാക്കിയാക്കിയുള്ള വിജയം ന്യുസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും സെമി സാധ്യത പാകിസ്താന്‍-ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളെയും ആശ്രയിച്ചിരിക്കും.

 

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending