News
സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല
ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്‌സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്.

റിയാദ്: ലിയോ മെസി വന്നില്ല. പക്ഷേ കൃസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തുടര്‍ന്ന് സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ കരുത്തരാണ് വരുന്നത്. ഇത്തിഹാദിലേക്ക് വന്നവര്‍ രണ്ട് വമ്പന്മാരാണ്. കരീം ബെന്‍സേമയും നകാലേ കാന്‍ഡേയും. സി.ആറിന്റെ അല്‍ നസറിന്റെ വലിയ ശത്രുക്കളായ അല്‍ ഹിലാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് വലിയ കരാറുകള്‍ സ്വന്തമാക്കി.
ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്‌സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്. വന്‍കിട യൂറോപ്യന്‍ ക്ലബുകള്‍ക്കായി പന്ത് തട്ടുന്ന പലരെയും നോട്ടമിട്ട് സഊദി ക്ലബുകളുടെ ഏജന്റുമാര്‍ ലണ്ടനിലും പരിസരങ്ങളിലുമുണ്ട്. കൃസ്റ്റിയാനോ റൊണാള്‍ഡോ അവസാന സീസണിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അല്‍ ഹിലാലിലെത്തിയത്. ഇതായിരുന്നു സഊദി ഒഴുക്കിന്റെ തുടക്കം. വിവാദ സാഹചര്യത്തിലായിരുന്നു സി.ആറിന്റെ വരവ്. ഖത്തര്‍ ലോകകപ്പിന് തൊട്ട് മുമ്പ് അദ്ദേഹവും യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗനും ഇടഞ്ഞു. ആദ്യ ഇലവനില്‍ കോച്ച് സ്ഥാനം നല്‍കാത്തതിലെ പരാതിയില്‍ അനുമതിയില്ലാതെ സി.ആര്‍ മൈതാനം വിട്ടതായിരുന്നു ആദ്യ പ്രകോപനം. ഇരുവരും തമ്മില്‍ പിന്നെ വാക്‌പോരായി. ലോകകപ്പിന് തൊട്ട് മുമ്പ് സി.ആര്‍ നല്‍കിയ അഭിമുഖം വന്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ യുനൈറ്റഡ് പുറത്താക്കിയത്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്നാണ് സി.ആര്‍ അല്‍ ഹിലാലിലെത്തിയത്.
ആദ്യ സീസണില്‍ ക്ലബിന് കിരീടം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും പ്രോ ലീഗിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാനായി. ആദ്യ സീസണ്‍ സംതൃപ്തികരമായിരുന്നുവെന്ന് വ്യക്തമാക്കിയ സി.ആറിനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ സഊദിയിലേക്ക് വരുന്നത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ അപ്രതീക്ഷിത വരവായിരുന്നു പുതിയ സീസണ്‍ മുന്‍നിര്‍ത്തി സഊദിക്ക് ശക്തിയായത്. റയല്‍ നിരയില്‍ ഗോളുകള്‍ അടിച്ച് കൂട്ടുന്ന കരീമിന് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരു സീസണ്‍ കൂടി ബാക്കിയുണ്ടായിരുന്നു. കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഉള്‍പ്പെടെയുളളവര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 35 കാരനായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ വന്‍ തുകക്ക് ഇത്തിഹാദിലേക്ക് വരുകയായിരുന്നു. തൊട്ട് പിറകെയാണ് നകാലേ കാന്‍ഡേയും ഇതേ ക്ലബിലെത്തിയത്. അല്‍ ഹിലാലും ഇത്തിഹാദും അല്‍ നസറുമാണ് താരങ്ങള്‍ക്കായി കൂടുതല്‍ കാശ് ഇറക്കുന്നത്.
kerala
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.
kerala
മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു
കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
kerala
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,
ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india24 hours ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു