Connect with us

News

ഇന്ത്യ-വിന്‍ഡീസ് പരമ്പരക്ക് ഇന്ന് തുടക്കം

ഇന്നത്തെ ഇന്ത്യന്‍ അങ്കത്തിന് വലിയ ചരിത്രവുമുണ്ട്. ഇന്ത്യ കളിക്കുന്ന 1000-ാമത് ഏകദിനമാണ് ഇന്ന്. മറ്റൊരു ടീമും ഇത്രയും ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. വിരാത് കോലിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രോഹിത് ടീമിനെ ഔദ്യോഗികമായി നയിക്കുന്ന ആദ്യ ഏകദിന പരമ്പര ഇതാണ്.

Published

on

അഹമ്മദാബാദ്:ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തോറ്റ് തൊപ്പിയിട്ട ഇന്ത്യക്ക് ഇന്ന് മുതല്‍ വിന്‍ഡീസ് വെല്ലുവിളി. ഇന്ത്യ-വിന്‍ഡീസ് മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്നിവിടെ തുടക്കമാവുമ്പോള്‍ സമ്മര്‍ദ്ദം പുതിയ നായകന്‍ രോഹിത് ശര്‍മയില്‍ തന്നെ.

ഇന്നത്തെ ഇന്ത്യന്‍ അങ്കത്തിന് വലിയ ചരിത്രവുമുണ്ട്. ഇന്ത്യ കളിക്കുന്ന 1000-ാമത് ഏകദിനമാണ് ഇന്ന്. മറ്റൊരു ടീമും ഇത്രയും ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. വിരാത് കോലിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രോഹിത് ടീമിനെ ഔദ്യോഗികമായി നയിക്കുന്ന ആദ്യ ഏകദിന പരമ്പര ഇതാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലേക്കുള്ള നായകനായി അദ്ദേഹത്തെ പ്രഖ്യാപിച്ചുവെങ്കിലും പേശീവലിവ് മൂലം കളിക്കാനായിരുന്നില്ല. കെ.എല്‍ രാഹുലായിരുന്നു പകരം ടീമിനെ നയിച്ചത്. മൂന്ന് മല്‍സരങ്ങളിലും ടീം തകര്‍ന്നു. അഹമ്മദാബാദിലെ പുത്തന്‍ മോദി സ്‌റ്റേഡിയത്തില്‍ കാണികളെ കൂടാതെയാണ് ഇന്നത്തെ പകല്‍ രാത്രി മല്‍സരം. ടീമിന് കോവിഡ് ആലസ്യമുണ്ട്. പരമ്പരക്ക് തൊട്ട് മുമ്പായി നാല് താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് കോവിഡ് ബാധയേറ്റത്. ശിഖര്‍ ധവാന്‍, ശ്രേയാംസ് അയ്യര്‍ ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ സേവനം ഇന്നില്ല. സഹോദരിയുടെ വിവാഹം കാരണം കെ.എല്‍ രാഹുലും ഇന്ന് കളിക്കുന്നില്ല.

രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് തുടക്കമിടുക അദ്ദേഹത്തിന്റെ മുംബൈ പാര്‍ട്ണര്‍ ഇഷാന്‍ കിഷനായിരിക്കും. വിരാത് കോലി, ദീപക് ഹുഡ, റിഷാഭ് പന്ത് എന്നിവരാണ് ബാറ്റര്‍മാരില്‍ ആരോഗ്യവാന്മാര്‍. ബൗളിംഗില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരായിരിക്കും പുതിയ പന്ത് എടുക്കുക. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുണ്ടാവും. അയര്‍ലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നാടകീയമായി തകര്‍ന്നുവെങ്കിലും പിറകെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടന പിന്‍ബലത്തിലാണ് മൂന്ന് നാള്‍ മുമ്പ് കരിബീയന്‍ സംഘം അഹമ്മദാബാദിലെത്തിയത്. യുവ ബാറ്റര്‍മാരാണ് ടീമിന്റെ ശക്തി. എല്ലാവരും കൂറ്റനടിക്കാര്‍. നായകന്‍ കിരണ്‍ പൊലാര്‍ഡിനൊപ്പം ഡാരന്‍ ബ്രാവോ, ഷെംറെ ബ്രുക്‌സ്, ഷായ് ഹോപ് തുടങ്ങിയവരാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

നാളെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മുതല്‍ 26 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

Continue Reading

kerala

ഷിരൂർ ദൗത്യത്തിൽ വീണ്ടും നിരാശ; ദൗത്യം മതിയാക്കി ഈശ്വർ മാൽപെ

Published

on

ഷിരൂർ∙ അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ.  ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്.

ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു.

അർജുന്റെ വീട്ടിൽപോയി സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ തനിക്കായില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും ഈശ്വർ മാൽപെ പറഞ്ഞു.

Continue Reading

kerala

‘തൃശൂർപൂരം അലങ്കോലമാക്കിയതിന് കോൺഗ്രസ് പ്രതിഷേധം നടത്തും’: വി.ഡി.സതീശൻ

എഡിജിപി എം.ആർ.അജിത് കുമാർ സമർപിച്ച റിപ്പോർട്ടിൽ അസ്വഭാവികതയുണ്ട്

Published

on

തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂർപൂരം അലങ്കോലമാക്കിയതിന് എതിരെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും 24ന് കോൺഗ്രസ് പ്രതിഷേധം നടത്തും. 28ന് തേക്കിൻകാട് മൈതാനത്ത് വലിയ പ്രതിഷേധ സമ്മേളനം നടത്തും. യുഡിഎഫ് യോഗം ചേർന്ന് ഭാവി സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

‘‘എഡിജിപി എം.ആർ.അജിത് കുമാർ സമർപിച്ച റിപ്പോർട്ടിൽ അസ്വഭാവികതയുണ്ട്. ആരോപണ വിധേയനായ ആളാണ് റിപ്പോർട്ട് നൽകിയത്. മുൻപ് സർക്കാർ പറഞ്ഞത് കമ്മിഷണറാണ് പൂരത്തിൽ കുഴപ്പമുണ്ടാക്കിയത് എന്നാണ്. കമ്മിഷണറെ മാറ്റി. എഡിജിപി തൃശൂർ പൂരം നടക്കുന്ന സമയം അവിടെ ഉണ്ടായിരുന്നു. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാൽ അതിനു മുകളിലുള്ള ഉദ്യോഗസ്ഥൻ നോക്കിയിരിക്കുമോ? അതിനു മുകളിലുള്ള മുഖ്യമന്ത്രി നോക്കിയിരിക്കുമോ? രാവിലെ 11 മുതൽ പിറ്റേന്ന് 7വരെ പൂരപ്പറമ്പിൽ കുഴപ്പം നടന്നു. മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തു കൊണ്ട് നടപടിയെടുത്തില്ല. ഒറ്റ ഫോൺ വിളിക്ക് കമ്മിഷണർ അനുസരിക്കില്ലേ? അല്ലെങ്കിൽ എഡിജിപി അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ’’–വി.ഡി.സതീശൻ ചോദിച്ചു.

അനൗദ്യോഗികമായിട്ടാണെങ്കിൽ എഡിജിപി എന്തിനാണ് തൃശൂരിൽ പോയത്. അനൗദ്യോഗിക സന്ദർശനമാണെങ്കിലും വിഷയത്തിൽ ഇടപെടാം. പൂരം കലക്കാനുള്ള മാസ്റ്റർ പ്ലാനാണ് തൃശൂരിൽ നടന്നത്. എന്നിട്ട് പൂരം കലക്കിയ ആൾ വിവാദം അന്വേഷിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തരാനുള്ള റിപ്പോർട്ട് എഡിജിപി 5 മാസം താമസിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. വിവാദമായപ്പോഴാണ് തട്ടിക്കൂട്ട് റിപ്പോർട്ട് കൊടുത്തത്. ആരോപണ വിധേയൻ ഇന്നലെ തട്ടിക്കൂട്ടി കൊടുത്ത റിപ്പോർട്ടിന് സ്വാഭാവികതയില്ല. പൂരം കലക്കി, ബിജെപി വികാരം ഉണ്ടാക്കി അവരെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ബിജെപി–സിപിഎം ബന്ധം തൃശൂരിലുണ്ടായതായും വി.ഡി.സതീശൻ പറഞ്ഞു.

Continue Reading

Trending