Connect with us

kerala

ഇന്ത്യ-പാക്കിസ്താന്‍ മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്താന്‍ മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും.

Published

on

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്താന്‍ മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും. ഒക്ടോബര്‍ 15 ന് അഹമ്മദാബാദില്‍ നിശ്ചയിച്ചിരുന്നതാണ് ഈ മല്‍സരം. എന്നാല്‍ അന്ന് നവരാത്രിയായതിനാല്‍ ആവശ്യമായ സുരക്ഷ ഉറപ്പ് നല്‍കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മല്‍സരം ഒരു ദിവസം മാറ്റി 14 ലേക്ക് നിശ്ചയിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും ധാരണയിലെത്തിയത്. പാക്കിസ്താന്റെ സമ്മതവും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. മല്‍സര തിയ്യതി മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.സി.ബി അറിയിച്ചതോടെ ഐ.സി.സി ഔദ്യോഗികമായി ഇക്കാര്യം ഉടന്‍ അറിയിക്കും.

ഹൈദരാബാദില്‍ ഒക്ടോബര്‍ 12 ന് നിശ്ചയിച്ച പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം ഒക്ടോബര്‍ പത്തിലേക്കും മാറ്റും. തുടര്‍ച്ചയായ മല്‍സരങ്ങള്‍ ഒഴിവാക്കാനാണിത്. 12 ന് ഹൈദരാബാദില്‍ കളിച്ചാല്‍ 13 ന് പാക്കിസ്താന്‍ ടീമിന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്യേണ്ടി വരും. 14 ന് കളിയും വരുമ്പോള്‍ അത് താരങ്ങളെ ബാധിക്കും. നവരാത്രിയാണ് ഇന്ത്യ-പാക്കിസ്താന്‍ മല്‍സര ദിവസം മാറ്റാനുള്ള കാരണമെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയ് ഷാ ഇത് സമ്മതിക്കുന്നില്ല. സുരക്ഷയല്ല പ്രധാനം. പല ക്രിക്കറ്റ് ബോര്‍ഡുകളും മല്‍സരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് മല്‍സര ക്രമത്തില്‍ മാറ്റം വരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മറ്റ് ഏത് ക്രിക്കറ്റ് ബോര്‍ഡുകളാണ് മല്‍സര ക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. പാക്കിസ്താന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റം വരുന്നത്. പാക്കിസ്താനെതിരെ കളിക്കുന്നതിനാല്‍ ശ്രീലങ്കയുടെ ഒരു മല്‍സരത്തിലും മാറ്റം വരുന്നു. മറ്റ് മാറ്റങ്ങളെക്കുറിച്ച് ഒരു സൂചനയും ജയ് ഷാ നല്‍കിയിട്ടുമില്ല. അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യുസിലന്‍ഡും തമ്മിലുള്ള മല്‍സരത്തോടെ ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.

 

 

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending