kerala
നിയമസഭ തല്ലിപ്പൊളിച്ച സംഭവം കുറ്റസമ്മതം നടത്തി കെ.ടി ജലീല്‍
”ഞാന്‍ കസേരയില്‍ തൊടന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ, വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ”. ഇതായിരുന്നു കെ.ടി ജലീല്‍ ഇതിന് കൊടുത്ത മറുപടി

മലപ്പുറം: നിയമസഭ തല്ലിപൊളിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ പ്രതിയായ കെ.ടി ജലീല്‍ എംഎല്‍എ. അതൊരു അബദ്ധമായിപോയി എന്നും കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നെന്നുമാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് വന്ന കമ്മന്റിന് മറുപടിയായി കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത്. സിപിഎം പാര്‍ട്ടി നേതൃത്വവും കെസില്‍ പ്രതികളായ എംഎല്‍എമാരും ഇടതു സര്‍ക്കാറുമെല്ലാം അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് വെരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കെ.ടി ജലീലിന്റെ ഖേദപ്രകടനം.
അധ്യാപക ദിനാശംസകള്‍ പങ്കുവെച്ച് ഇന്ന് കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റിന് താഴെ ഫസല്‍ ഷുക്കൂര്‍ എന്നയാള്‍ നല്കിയ കമന്റിനായിരുന്നു കെ.ടി ജലീലിന്റെ മറുപടി. അസംബ്ലിയില്‍ ഇ.ടി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പി.എസ്.എം.ഒ കോളെജില്‍ പ്രിന്‍സിപ്പള്‍ ആകേണ്ട ആളായിരുന്നു. കോളെജില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ താങ്കള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ താങ്കളുടെ ചെയര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട്. ഇതായിരുന്നു ഫസല്‍ ഷുക്കൂറിന്റെ കമന്റ്. ഇതിനാണ് കെ.ടി ജലീല്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയുള്ള മറുപടി നല്‍കിയത്.
”ഞാന്‍ കസേരയില്‍ തൊടന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ, വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ”. ഇതായിരുന്നു കെ.ടി ജലീല്‍ ഇതിന് കൊടുത്ത മറുപടി. കേരളത്തില്‍ ഏറെ കോളിളടക്കം സൃഷ്ടിച്ച സംഭവമായിരുന്നു 2015 മാര്‍ച്ച് 13ന് നിയസമഭയില്‍ അരങ്ങേറിയത്. ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭക്കുള്ളില്‍ ആക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്. കെ.ടി ജലീലിന് പുറമെ മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന് എന്നിവരാണ് പ്രതികള്‍. രാജ്യത്തിന് മുന്നില്‍ കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
സംസ്കാര സമ്പന്നര്‍ എന്നറിയപ്പെടുന്ന കേരളത്തില്‍ നിന്നും നിയമസഭക്ക് ഉള്ളില്‍ നിന്നും ഇത്തരമൊരു സംഭവമുണ്ടായത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ സിപിഎം പാര്‍ട്ടിയും സൈബര്‍ പോരാളികളും ഇതിനെ ന്യായീകരിക്കുന്നതാണ് കണ്ടത്. കോടതിയിലടക്കം ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന രീതിയിലായിരുന്നു ഇടതുസര്‍ക്കാര്‍ സമീപനം. കേസ് അട്ടിമറിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ഇടതുസര്‍ക്കാര്‍. ഇതിനിടയിലാണ് ഇതില്‍ മുഖ്യപ്രതിയായിട്ടുള്ള കെ.ടി ജലീല്‍ കുറ്റസമ്മതവുമായി രംഗത്തുവന്നിരിക്കുന്നത്.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി