Connect with us

News

ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചു; ഫ്ളിപ്കാര്‍ട്ടിന്റെ പരസ്യത്തിനെതിരെ ആരോപണം

പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.

Published

on

ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്ന് ആരോപണം. പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.

ഈ പരസ്യത്തില്‍ ഭാര്യ, ഭര്‍ത്താവ് അറിയാതെ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഹാന്‍ഡ് ബാഗുകള്‍ വാങ്ങുന്നതും സാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. അതേസമയം ഭര്‍ത്താവിനെ പരസ്യത്തില്‍ കാണിക്കുന്നത് അലസനും അവിവേകിയുമായിട്ടാണ് എന്നാണ് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന പുരുഷാവകാശ സംഘടനയുടെ ആരോപണം.

വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയ ദൃശ്യം പങ്കുവെച്ചാണ് സംഘടന രംഗത്ത് വന്നത്. പുരുഷ വിധ്വേഷമുള്ള ഉള്ളടക്കമാണ് പരസ്യത്തില്‍ ഉള്ളതെന്നും ഫ്‌ളിപ്കാര്‍ട്ട് ക്ഷമ ചോദിക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നവവധുവിന് ദാരുണാന്ത്യം

ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Published

on

ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.

കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികളുടെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് കൃപ.

 

 

Continue Reading

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

Continue Reading

News

റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്; റേസിങ്ങിനിടെ തലയിടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Published

on

സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ തലയിടിച്ചുവീണ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് (18) ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. റേസിങ്ങിനിടെ തലയിടിച്ചുവീണ് ഗുരുതരമായി പരിക്കറ്റ ഫററിനെ സൂറിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രയാസമേറിയ ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഫററിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിക്കേറ്റ ഫറര്‍ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

സൂറിച്ചില്‍ വ്യാഴാഴ്ച നടന്ന റേസിങ്ങിനിടെ കനത്ത മഴയുണ്ടായിരുന്നു. മത്സരം നടന്നത് മഴയത്തായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫററിന്റെ കുടുംബം സമ്മതമറിയിച്ചതു പ്രകാരം റേസിങ് ചാമ്പ്യന്‍ഷിപ്പ് തുടരും.

ഈ വര്‍ഷത്തെ സ്വിസ് റോഡ് നാഷണല്‍സ് റേസില്‍ ഉള്‍പ്പെടെ രണ്ട് വെള്ളി മെഡലുകള്‍ നേടിയിരുന്നു താരം.

 

Continue Reading

Trending