Connect with us

News

അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ 

മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി.

Published

on

ഷഹബാസ് വെള്ളില
മലപ്പുറം
മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി. കായിക യുവജനകാര്യ വകുപ്പാണ് ഇരുവര്‍ക്കും ജോലി നല്‍കാനാവില്ലെന്ന് അറിയിച്ചത്. കായിക താരങ്ങള്‍ക്ക് സ്‌പോട്‌സ് ക്വാട്ട മുഖേന നിയമനം നല്‍കുന്നതിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ദേശീയ ഫുട്‌ബോളിന് നിരവധി സംഭാവനകള്‍ നല്‍കിയ അനസും റിനോയും ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ഇതിനെതിരെ ഇരുവരും സര്‍ക്കാറിനെ സമീപിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കണം തുടങ്ങിയ വിചിത്ര മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനെതിരെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇരുവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജോലി നല്‍കാന്‍ കഴിയിലെന്ന ഉറച്ച നിലപാടില്‍ തന്നെ സര്‍ക്കാര്‍ തുടരുകയായിരുന്നു.  ഇതിന് തെളിവായിരുന്നു സര്‍ക്കാര്‍ ഇരുവര്‍ക്കും നേരിട്ട് അയച്ച കത്ത്. ഇരുവരുടെയും അപേക്ഷയില്‍ കായിക യുവജനകാര്യ സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്ന് വിശദമായ ചര്‍ച്ച ചെയ്‌തെന്ന് കത്തില്‍ പറയുന്നു. യോഗ തീരുമാനപ്രകാരം നിലവിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായതിനാല്‍ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുന്നെ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ അതിന് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല എന്നതാണ് പ്രധാന പ്രശ്‌നം. അനസിനടക്കം ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വകുപ്പ് മന്ത്രിയും കൈമലര്‍ത്തുകയായിരുന്നു. 2015-2019 കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 പേര്‍ക്കാണ്  സ്‌പോട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിചിത്രമായ ഉത്തരവാണ് അനസിനും റിനോക്കും തടസ്സമായി നില്‍ക്കുന്നത്.
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങള്‍ നേടുകയോ ചെയത താരങ്ങളെ മാത്രമേ സര്‍ക്കാര്‍ ജോലിക്ക്  പരിഗണിക്കൂ. ഇത് പ്രകാരം കേരളത്തില്‍ നിന്നുള്ള ഒരു ദേശീയ താരത്തിനും സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കില്ല. ഇത്തവണ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുളള ടീമില്‍ ഇടംപിടിക്കുന്ന  കേരള താരങ്ങള്‍ക്ക് ഇതുകൊണ്ടുതന്നെ ജോലി ലഭിച്ചേക്കും. നേരത്തെ സാഫ് ഗെയിംസില്‍ എല്ലാം ദേശീയ ഫുട്‌ബോള്‍ ടീം കളിച്ചിരുന്നെങ്കിലും  ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീം സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ ലോകകപ്പ്, ഒളിംപിക്‌സ്, സാഫ് ഗെയിംസ് , കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഇവയൊക്കെയാണ്  മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകള്‍. ഇവയിലൊന്നും തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മത്സരിക്കുന്നില്ല. മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് പരിഷ്‌കരിക്കാമെന്നിരിക്കെ ഇതിന് നില്‍ക്കാതെ കായിക താരങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയും  ചെയ്യുന്നത്.

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending