Connect with us

columns

ലക്ഷ്യം വംശീയ ശുദ്ധീകരണമോ-കെ.എം ഷാജഹാന്‍

മതേരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്ത ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു രാജ്യത്താണ്, ഏറ്റവും പ്രബലമായ മത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രോശിക്കുന്നത്!

Published

on

അടുത്ത വര്‍ഷം തുടക്കത്തില്‍ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കടുത്ത ഹിന്ദുത്വവാദികളും, തീവ്ര വലതുപക്ഷ നിലപാടുള്ള സന്നദ്ധ പ്രവര്‍ത്തകരും, ഹിന്ദുത്വ സംഘടനകളും ഡിസംബര്‍ 17 നും 19 നുമിടയില്‍ ഒരു ‘ധര്‍മ്മ സംസദ്’ അഥവാ ‘മത പാര്‍ലമെന്റ്’ സംഘടിപ്പിക്കുകയുണ്ടായി. ഈ യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം തന്നെ തീര്‍ത്തും ദുരൂഹമായിരുന്നു. ‘ഇസ്‌ലാമിക ഇന്ത്യയില്‍ ധര്‍മത്തിന്റെ ഭാവി: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്നതായിരുന്നു ഈ കൂടിച്ചേരലിന് തിരഞ്ഞെടുത്ത വിഷയം.

ആ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഉത്തരാഖണ്ഡിലെ ഒരു വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ സേനയുടെ അധ്യക്ഷനായ സ്വാമി പ്രഭോദാനന്ദ ഗിരി പറഞ്ഞു: ‘നമുക്ക് തയാറെടുപ്പുകള്‍ നടത്തണം. ആ തായറെടുപ്പുകള്‍ എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം, ഞാന്‍ വ്യക്തമായി പറയാം, ഇതാണ് പരിഹാരം, നിങ്ങള്‍ ഈ പരിഹാരത്തിനായി ശ്രമിച്ചാല്‍, പാത നിങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടതായിരിക്കും… മ്യാന്മറില്‍ ഹിന്ദുക്കളെ ഓടിക്കുകയാണ്. രാഷ്ട്രീയക്കാരും സര്‍ക്കാരും, പൊലീസും നോക്കിനില്‍ക്കുകയാണ്, അവര്‍ കഴുത്തറുത്തുകൊണ്ടാണ് കൊലപാതകം ആരംഭിച്ചത്. ഇതുമാത്രമല്ല, അവര്‍ അവരെ, തെരുവുകളില്‍ വെച്ച് കഷ്ണങ്ങളായി മുറിച്ച് തിന്നാന്‍ തുടങ്ങി. കണ്ട് നിന്ന ജനം മരിക്കാന്‍ പോകുകയാണെന്ന് കരുതി, ജീവിക്കില്ല എന്ന് കരുതി’. അയാള്‍ പിന്നീട് ഇപ്രകാരം തുടര്‍ന്നു: ‘ഇത് ഇപ്പോള്‍ നമ്മുടെ രാജ്യമാണ്. ദില്ലിയുടെ അതിര്‍ത്തിയില്‍, അവര്‍ ഹിന്ദുക്കളെ കൊന്ന് കെട്ടിത്തൂക്കിയത് നിങ്ങള്‍ കണ്ടു. സമയം ഒട്ടും ബാക്കിയില്ല, ഒന്നുകില്‍ മരിക്കാന്‍ തയ്യാറാവുക, അല്ലെങ്കില്‍ കൊല്ലാന്‍ തയാറാവുക. വേറെ വഴിയൊന്നുമില്ല. അതുകൊണ്ട്, മ്യാന്‍ന്മറില്‍ എന്നപോലെ, ഇവിടത്തെ പൊലീസും രാഷ്ട്രീയക്കാരും, പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം, ആയുധമെടുത്ത് ഈ ശുദ്ധീകരണ പ്രവര്‍ത്തനം (സഫൈ അഭിയാന്‍) നടത്തണം. ഇതല്ലാതെ വേറൊരു പരിഹാരമില്ല’.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് സ്വാമി പ്രഭോദാനന്ദ ഗിരി. ഈ യോഗത്തില്‍ വെച്ച് സാധ്വി അന്നപൂര്‍ണ ഇപ്രകാരം പറഞ്ഞു: ‘ആയുധങ്ങള്‍ ഇല്ലാതെ ഒന്നും നടക്കില്ല. അവരുടെ ജനസംഖ്യയെ നിങ്ങള്‍ക്ക് ഇല്ലാതാക്കണം എങ്കില്‍, അവരെ കൊല്ലുക. കൊല നടത്താനും ജയിലില്‍ പോകാനും തയാറെടുത്തിരിക്കുക. നമ്മള്‍ 100 പേര്‍ 20 ലക്ഷം വരുന്ന അവരെ (മുസ്‌ലിംകള്‍) കൊല്ലാന്‍ തയാറാണ് എങ്കില്‍, നമ്മള്‍ വിജശ്രീലാളിതരായിരിക്കും, എന്നിട്ട് ജയിലിലേക്ക് പോകു… നാഥുറാം ഗോദ്‌സെയെ പോലെ, മോശക്കാരിയാകാന്‍ ഞാന്‍ തയാറാണ്, പക്ഷേ എന്റെ മതത്തിന് ഭീഷണിയാകുന്ന ഏതൊരു രാക്ഷസനില്‍ നിന്നും ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ ആയുധമെടുക്കാന്‍ ഞാന്‍ തയാറാണ്’.

എത്ര ഭീകരവും അതിഭയാനകവുമാണ് സ്ഥിതിയെന്ന് നോക്കു. തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഉത്തരാഖണ്ഡില്‍ അതിതീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ, അത്യഭൂതപൂര്‍വമായ വിദ്വേഷ പ്രസംഗങ്ങളുടേയും മുസ്‌ലിം സമുദായത്തിനെതിരായ ആക്രമണാഹ്വാനങ്ങളുടെയും ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇത് ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെയും, മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും വംശീയ ശുദ്ധീകരണം (ലവേിശര രഹലമിശെിഴ) നടത്തുന്നതിനുള്ള പച്ചപരസ്യമായ ആഹ്വാനം അല്ലെങ്കില്‍, മറ്റെന്താണ്? തീവ്ര അതി തീവ്ര ഹിന്ദുത്വവാദികളുടെ, ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ വളരെ പ്രകടമായ ഒരു മാറ്റം ഉണ്ടായിരിക്കുന്നു എന്നതാണ് ഹരിദ്വാറില്‍ നടന്ന യോഗത്തിലെ, ആഹ്വാനങ്ങളില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്, മോദി ഭരണത്തിന്‍കീഴില്‍ ഒരു പുതിയ സംഭവമേ ആയിരുന്നില്ല. പക്ഷേ, അതില്‍നിന്നൊക്കെ വിഭിന്നമായി, ആയുധമെടുത്ത് പോരാടണമെന്നും, മുസ്‌ലിം സമുദായത്തെയാകെ കൊന്ന് ഇല്ലാതാക്കണമെന്നും, അതിലൂടെ വംശീയ ശുദ്ധീകരണം നടത്തണമെന്നും, തീവ്ര അതി തീവ്ര ഹിന്ദുത്വ സംഘടനകള്‍ യാതൊരു മറയുമില്ലാതെ പറയാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഏറെ ഭയാനകമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പാറയാതെ വയ്യ.

നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടപ്പ് അടുത്തുവരുന്ന സാചര്യത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്നത് വംശീയ ഉന്മൂലനം എന്ന ഭീഷണിയാണ് എന്നാണ്, ഇതില്‍നിന്ന് നാം മനസിലാക്കേണ്ടത്.
മതേരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്ത ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു രാജ്യത്താണ്, ഏറ്റവും പ്രബലമായ മത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രോശിക്കുന്നത്! എവിടെ നിന്നാണ് അവര്‍ക്ക് ഇതിനുള്ള ധൈര്യം കിട്ടുന്നത് എന്ന് വ്യക്തം. മോദി-അമിത് ഷാ എന്നിവര്‍ നേതൃത്വം നല്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തില്‍ നിന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഇതിനുള്ള ധൈര്യം ലഭിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ഹരിദ്വാറില്‍ നടന്ന വംശീയ ഉന്മൂലന ആഹ്വാനം നടത്തിയ ഒരോറ്റ പ്രതിയെ പോലും, സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഇന്ന് ഈ നിമിഷം വരെ അറസ്റ്റ് ചെയ്യാത്തത്!

ഈ നഗ്‌നമായ വംശീയ ശുദ്ധീകരണ ആഹ്വാനത്തിനെതിരെ, കേന്ദ്ര ഭരണകൂടം ‘ക’മാന്ന് ഒരക്ഷരം മിണ്ടില്ല എന്ന് പൂര്‍ണബോധ്യം ഉള്ളത്‌കൊണ്ടാണ്, സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന 76 മുതിര്‍ന്ന അഭിഭാഷകര്‍, ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തെഴുതിയത്. ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ ഇടപെടണം എന്നാവശ്യപ്പെട്ടാണ്, 76 മുതിര്‍ന്ന അഭിഭാഷകര്‍, ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

ഹരിദ്വാറിലും, ഡല്‍ഹിയിലും വലതുപക്ഷ ഹിന്ദുത്വ വാദികളുടെ നേതൃത്വത്തില്‍ നടന്നത് വിദ്വേഷ പ്രസംഗങ്ങളല്ല, മറിച്ച് ഒരു സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കണം എന്ന ആഹ്വാനമായിരുന്നു എന്ന് 76 അഭിഭാഷകര്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ‘ഈ പ്രസംഗങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്കും, ഐക്യത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല, അത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നു’ കത്തില്‍ പറയുന്നു. ഈ സംഭവങ്ങളുടെ ഗൗരവത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംഭവങ്ങളില്‍ സ്വമേധയാ ഇടപെടണം എന്നും, കുറ്റക്കാരായവര്‍ക്കെതിരെ ഐ. പി.സിയിലെ 120 ബി, 121 എ, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നും കത്തില്‍ വ്യക്തമാക്കുന്നു.

‘മുന്‍കാലങ്ങളില്‍ രാജ്യത്ത് എമ്പാടും ഉണ്ടായിട്ടുള്ള സമാന സ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നിട്ടുള്ള പ്രസംഗങ്ങളും. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ ഒന്നും ഐ.പി.സിയിലെ 153, 153 എ, 153 ബി, 295 എ, 504, 506, 120 ബി, 34 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ സ്ഥിരം സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, അടിയന്തരമായ ജുഡീഷ്യല്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ, ഇത്തരം സംഭവങ്ങള്‍ തടയാനാകൂ’, കത്തില്‍ അഭിഭാഷകര്‍ വ്യക്തമാക്കി. ‘ഭരണത്തിലെ ജുഡീഷ്യല്‍ വിഭാഗത്തിന്റെ തലവന്‍ എന്ന നിലയില്‍ അങ്ങില്‍നിന്ന് യുക്തമായ നടപടി പ്രതീക്ഷിച്ചുകൊണ്ടും, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചും, ബഹുസ്വരതയില്‍ അധിഷ്ഠിതമായ നമ്മുടെ രാജ്യത്തിന്റെ നടത്തിപ്പിന് അനിവാര്യമായ ഭരണഘടനാ മൂല്യങ്ങളോട് അങ്ങേയ്ക്കുള്ള പ്രതിബദ്ധതയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടുമാണ് ഞങ്ങള്‍ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്’ എന്നു വ്യക്തമാക്കിക്കൊണ്ടാണ് 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഉപസംഹരിക്കുന്നത്.

ഈ വിഷയത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഇടപെടല്‍ പരമപ്രധാനമാണ്. ഇത്തരം ഒരു ഇടപെടലിലൂടെ മാത്രമേ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാനാവു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending