Connect with us

kerala

വാറന്‍റി തീരുന്നതിന് മുന്‍പ് ഫ്രിഡ്ജ് തകരാറായി; സേവനം നൽകാത്ത കമ്പനി 68800 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

എടപ്പാളിലെ ക്ലാസികോ ഹോം സെന്റർ, വേൾ പൂൾ ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരേ നൽകിയ പരാതിയിലാണ് നടപടി.

Published

on

വാറൻറി കഴിയുന്നതിന് മുമ്പ് ഫ്രിഡ്ജിനുണ്ടായ തകരാർ പരിഹരിച്ചുനൽകുന്നതിൽ വിൽപ്പനക്കാരനുണ്ടായ വീഴ്ചയ്ക്ക് 68800 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ (കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസ്സൽ കമ്മിഷൻ) വിധി. എടപ്പാൾ ഉദിനിക്കരയിലെ രാധാകൃഷ്ണൻ എടപ്പാളിലെ ക്ലാസികോ ഹോം സെന്റർ, വേൾ പൂൾ ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരേ നൽകിയ പരാതിയിലാണ് നടപടി.

2020 ജൂൺ എട്ടിന് രാധാകൃഷ്ണൻ 16,800 രൂപ നൽകി വേൾപൂൾ റഫ്രിജറേറ്റർ പത്തു വർഷത്തെ വാറന്റിയോടെ വാങ്ങിയിരുന്നു. 2022 ഫെബ്രുവരിയിൽ ഇത് കേടായപ്പോൾ കടയിൽ വിളിച്ചുപറഞ്ഞെങ്കിലും നാലാഴ്ച കഴിഞ്ഞാണ് കമ്പനിയുടെ ടെക്നീഷ്യനാണെന്ന് പറഞ്ഞ് ഒരാൾ വന്നത്. തിരിച്ചറിയൽ രേഖ ചോദിച്ചെങ്കിലും നൽകാതെ ഇദ്ദേഹം ഫ്രിഡ്ജിന്റെ കംപ്രസർ കേടാണെന്നു പറഞ്ഞ് അതു മാറ്റിവെച്ചെങ്കിലും ഗുണമേന്മയില്ലാത്ത മറ്റേതോ കമ്പനിയുടേതായിരുന്നുവെന്ന് പരാതിയിൽ.

എന്നാൽ 2023 മാർച്ചിൽ വീണ്ടും റഫ്രിജറേറ്റർ കേടുവന്നതോടെ കമ്പനിയുടെ ടെക്നീഷ്യൻ വന്നു നടത്തിയ പരിശോധനയിൽ നേരത്തെ വെച്ച കംപ്രസർ തങ്ങളുടെ കമ്പനിയുടേതല്ലെന്ന് പറയുകയായിരുന്നു. സാധനത്തിന്റെ വിലയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമാവശ്യപ്പെട്ട പരാതിയിൽ സാധനത്തിന്റെ വില കൂടാതെ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവുമടക്കം 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നാണ് വിധി. വൈകുന്നതിനനുസരിച്ച് 12 ശതമാനം പലിശയും നൽകണം. പണം നൽകുന്നതോടെ റഫ്രിജറേറ്റർ കടക്കാർക്ക് തിരികെ നൽകണം.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending