Connect with us

kerala

‘പിണറായി എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്’; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി

മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

Published

on

മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ‍.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

‘അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്?. മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കിൽ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവിൽ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.

നാടിന്‍റെ ചെലവിലാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്പിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങൾക്ക് അതിന്‍റെ ബാധ്യതയില്ല. പേടിപ്പിക്കൽ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.

മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.

ലീഗ് പ്രസിഡന്‍റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാൽ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകൾ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലത്. സാദിഖലി തങ്ങളെ കുറിച്ച് ജമാഅത്ത് അനുഭാവ പ്രയോഗം എത്രമാത്രം സംഘി പ്രീണനമാണെന്ന് ഒരു സംഘി അനുഭാവിയായ മുഖ്യമന്ത്രി പ്രകടിപ്പിച്ചുവെന്നതാണ് രാഷ്ട്രീയമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending