Connect with us

kerala

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം; കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.

Published

on

ഇന്ത്യയിൽ തകർന്ന് തരിപ്പണമായ മതേതര, ജനാധിപത്യ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും ഗവൺമെന്റ് ഇന്ന് ചെയ്യുന്നത് വീണ്ടും രാജ്യത്തെ കൂടുതൽ നാശത്തിലേക്കും രൂക്ഷമായ പകയുടെ പാതയിലേക്കും കൊണ്ടുപോവുകയാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു ഇന്ന് വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി. യു.പിയിലെ മുഖ്യമന്ത്രി നൽകിയ ഉത്തരവ് ലജ്ജാകരവും വിചിത്രവും കൊടും ക്രൂരതയുമാണ്.

ഇന്ത്യയിൽ ഇതിനു മുമ്പും മതാഘോഷ യാത്രകൾ ഉണ്ടായിട്ടുണ്ട്. അത്തരം മതാഘോഷങ്ങളിൽ ജാതിയും മതവും വംശങ്ങളും എല്ലാം മറന്ന് ജനങ്ങൾ സഹകരിച്ചിരുന്നു. മറ്റു മതക്കാർ മധുരപലഹാരങ്ങൾ നൽകിയും പുഷ്പങ്ങൾ വിതറിയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. ഇന്ന് ഭരണകൂടം അതിനെ വിദ്വേഷത്തിന്റെ വിത്ത് വിതക്കുന്നതാക്കുന്നു. പാർലമെന്റിന്റെ മുഖ്യധർമ്മം നിയമനിർമ്മാണമാണ്. തങ്ങളുടെ വ്യക്തി താല്പര്യത്തിനോ രാഷ്ട്രീയ താല്പര്യത്തിനോ ഉതകുന്ന വിധത്തിൽ നിയമം നിർമിക്കുന്നത് അപലപനീയമാണ്.

ഇന്ത്യക്ക് സുപ്രധാനമായും വേണ്ടത് ഒരു ആൾക്കൂട്ടകൊല വിരുദ്ധ നിയമമാണെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തിൽ നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് സ്‌പെഷ്യൽ കോർട്ടുകൾ ഉണ്ടാക്കുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അതിന് വകുപ്പുകൾ ഉണ്ടാവണമെന്നുമല്ലാം പരമോന്നത നീതിപീഠം പറഞ്ഞിരുന്നതാണ്. ഇപ്പോൾ ഇവിടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.

നിരവധി പ്രശ്‌ന സങ്കീർണമായ ഒരു രാജ്യമായ ഇന്ത്യയിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചകൾ ഉണ്ടാവണം. പാർലമെന്റ് ചേരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. പാർലമെന്റിന്റെ മുമ്പാകെ കൊണ്ടുവരുന്ന അജണ്ടകൾ ഒരു ദിവസമെങ്കിലും നേരത്തെ നൽകണം. ഇപ്പോൾ പാർലമെന്റ് നടക്കുന്നതിനിടയിൽ പോലും പുതിയ അജണ്ടകൾ ഇറക്കുന്നത് പതിവാണ്. അനാരോഗ്യകരമായ ഒരു നടപടിയാണിത്. അത് തിരുത്തണമെന്നും ഇ. ടി യോഗത്തിൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി

Published

on

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുള്‍ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുള്‍ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

Continue Reading

Trending