Connect with us

kerala

നാടിനെ ലഹരിയില്‍ മുക്കുന്ന തീരുമാനം

മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്‍ അഴിമതിയുടെ ചിറകടികൂടി സര്‍ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്

Published

on

പാലക്കാട് കഞ്ചിക്കോട്ട് മദ്യ നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതും ഭരണകൂടത്തിന്റെ അഴിമതിയും പിടിപ്പുകേടും മറയില്ലാതെ പുറത്തു കൊണ്ടു വരുന്നതുമാണ്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ലഹരിയുടെ കരാളഹസ്തങ്ങളിലേക്ക് നാടിനെ തള്ളിവിടുന്ന വിവാദ തീരുമാനങ്ങളാണ് നിരന്തരം കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ 836 ബാറുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ഈ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുവെങ്കില്‍ ഇപ്പാള്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിലൂടെ അതിന് ആക്കം പകര്‍ന്നിരിക്കുകയാണ്. മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്‍ അഴിമതിയുടെ ചിറകടികൂടി സര്‍ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് മുതല്‍ അനുമ തി നല്‍കപ്പെട്ട കമ്പനി വരെ എല്ലാ നീക്കങ്ങളിലും സംശയത്തിന്റെ കരിനിഴല്‍ വ്യാപിച്ചുകിടക്കുകയാണ്. മധ്യപ്രദേശ് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഒയാസിസ് എന്ന വിവാദ കമ്പനിക്കാണ് ബ്രൂവറി നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അറസ്റ്റിലാ യ ഗൗതം മല്‍ഹോത്രയാണ് പ്രസ്തുത കമ്പനിയുടെ ഉടമ. എന്നാല്‍ ഈ കമ്പനിക്ക് കേരളത്തിലേക്ക് കടന്നുവരാനും പദ്ധതി ആരംഭിക്കാനും ഒരു തടസവുമുണ്ടായില്ലെന്ന് മാത്രമല്ല ചടുലമായ വേഗതയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. കേരളം ഉറ്റുനോക്കിയ വയനാട് പാക്കേജിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മന്ത്രിസഭായോഗം ചേര്‍ന്ന് 15 ദിവസം കാത്തുനില്‍ക്കേണ്ടി വന്നുവെങ്കില്‍ ഇക്കാര്യത്തില്‍ കേവലം 24 മണിക്കൂറിനിടെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി എം.ബി രാജേഷും അത്യാവേശമാണ് ഇവിടെ പ്രകടമാകുന്നത്.

ലഹരിയുടെ വ്യാപനത്തിന് പുറമെ പദ്ധതിയിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയും ഗൗരവതരാണ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ബ്രൂവറി ആന്റ് ഡിസ്റ്റലറിക്കായി സ്വാകാര്യ കമ്പനി വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതാവട്ടെ കൃഷിസ്ഥലവുമാണ്. കാര്‍ഷികമേഖലയില്‍ ഇത്തരമൊരു വന്‍കിടപദ്ധതി വരുമ്പോഴുണ്ടാകുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുക കൂടി ചെയ്തില്ലെന്ന ആക്ഷേപത്തിന് സര്‍ക്കാറും വകുപ്പ് മന്ത്രിയും ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. 1856 ഹെക്ടര്‍ നെല്‍ കൃഷിയുള്ള പ്രദേശമാണ് എലപ്പുള്ളി പഞ്ചായത്ത്. ഈ പഞ്ചായത്തിലാണ് ദശലക്ഷക്കണക്കിന് വെള്ളം ചൂഷണം ചെയ്യാന്‍ ഒരു കമ്പനിക്ക് സര്‍ക്കാര്‍ വഴിയൊരുക്കുന്നത്. നിലവില്‍ കൃഷിക്ക് വാളയാര്‍ ഡാമില്‍ നിന്നുള്ള ജലവിതരണത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളത്തിന് ആളിയാര്‍ പദ്ധതിയില്‍ നിന്നുള്ള വിതരണവുമാണ്. ഇത്രമാത്രം ജലദൗര്‍ലഭ്യമുള്ള പ്രദേശമാണ് മദ്യക്കമ്പനി ജലചൂഷണത്തിന് കണ്ണുവെച്ചിരിക്കുന്നത്. ഭൂഗര്‍ഭജല ലഭ്യതയില്‍ റെഡ് സോണിലുള്ള ചിറ്റൂര്‍ ബ്ലോക്കില്‍പെടുന്ന സ്ഥലത്ത് വിശദമായ ആഘാത പഠനം പോലും നടത്താതെയാണ് വെള്ളമൂറ്റാന്‍ സര്‍ക്കാര്‍ മദ്യക്കമ്പനിക്ക് എല്ലാവിധ വഴികളും തുറന്നുകൊടുത്തിരിക്കുന്നത്. തൊട്ടടുത്ത് കഞ്ചിക്കോട് വ്യവസായ പാര്‍ക്കുണ്ടായിട്ടും സ്വകാര്യ കമ്പനി കുറഞ്ഞ വിലക്ക് കാര്‍ഷികമേഖലയില്‍ സ്ഥലം വാങ്ങിക്കൂട്ടിയതിനു പിന്നില്‍ വന്‍ അഴിമതിയും ഗൂഢാലോചനയും നടന്നതായി ആരോപണം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. യഥാര്‍ഥ ഉടമകളാരെന്ന് വ്യക്തമാകാത്ത തരത്തില്‍ പ്രദേശത്ത് 2020 മുതല്‍ സ്ഥലം വില്‍പന തകൃതിയായി നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്നു സര്‍ക്കാര്‍ അനുമതി നേടി പാലക്കാട് പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഒയാസിസ് മദ്യ കമ്പനിയെന്ന യൂത്ത്‌കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്.

ലഹരി ഉപയോഗത്തിന്റെ അതിഗുരുതരമായ പ്രത്യാഘാതം കണ്ട് വിറങ്ങലിച്ചുനില്‍ക്കുകയാണ് സംസ്ഥാനം. അസുഖ ബാധിതയായിക്കിടക്കുന്ന മാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ലഹരി മനുഷ്യനെ മനുഷ്യനല്ലാതാക്കിമാറ്റിയതാണ്. സ്‌കൂളുകളും കോള ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപകമായ ലഹരിയുടെ ഒഴുക്ക് യുവതയുടെമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാമായി നാടിന്റെ ക്രമസമാധാനാന്തരീക്ഷം തീര്‍ത്തും ഭീതിജനകമായിമാറുകയാണ്. ജോഹന്നാസ്‌ബെര്‍ഗും സാവോപോളോയുമെല്ലാം മറികടന്ന് കേരളത്തിലെ പലനഗരങ്ങളും ലഹരിയുടെ ഹബ്ബായിമാറിക്കൊണ്ടിരിക്കുകയും സിനിമയിലും സമൂഹത്തിലുമെല്ലാം അതിന്റെ അനുരണനങ്ങള്‍ അനസ്യൂതം പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്‌തോഭജനകമായ ഈ സന്ദര്‍ഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുപകരം ലഹരിയുടെ വ്യാപനത്തിന് ആക്കംകൂട്ടുന്ന സര്‍ക്കാര്‍ ഈ നാടിനെ വെല്ലു വിളിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷത്തിന്റെ മാത്രമല്ല, വിവിധ സാമൂഹ്യ സംഘടനകളുടെയും മുന്നറിയിപ്പുകളെയും അഭ്യര്‍ത്ഥനകളെയുമെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ദുരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ഇനി അവശേഷിക്കുന്നത്.

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷെമി

അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു

Published

on

തിരുവനന്തപുരം കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റിയിരുന്നു. ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.

മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

ലഹരിക്കേസ്; കുംഭമേള സന്യാസിമാരുടെ കൈയിലുള്ള അത്രയും കഞ്ചാവൊന്നും അവന്റെ കൈയ്യിലില്ല ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രംഗത്ത്

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം

Published

on

ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ നിന്ന് പിടിയിലായ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രോഹിത് വി.എസ്. കഞ്ചാവ് വലിക്കുമെങ്കിലും താന്‍ കണ്ടതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്നാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും രോഹിത് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘അതെ, അവന്‍ വലിക്കാറുണ്ട് പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ഒരാളാണ് അവന്‍. കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ…’-രോഹിത് കുറിച്ചു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്ലിസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥനെ എക്സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

Trending