Connect with us

kerala

സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി; നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത് പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി.

Published

on

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലിംലീഗ് നടത്തിയ മഹാപ്രക്ഷോഭത്തിന് ശേഷം മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. എന്നാല്‍ അതേ പിണറായി തന്നെ മുസ്ലിംലീഗിന്റെ പ്രക്ഷോഭത്തെ മാനിച്ച് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് നിയമസഭാ പാര്‍ട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കേവലം നൂറിലേറെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് ഇതിനെതിരെ നിരന്തരം ശബ്ദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന പക്ഷപാത രാഷ്ട്രീയത്തിന്റെ ഗണത്തിലാണ് ഇത് ഉള്‍പ്പെടുക. റിക്രൂട്ട്മെന്റെല്ലാം ഇവിടെ മുടങ്ങിയിരിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നിയമമായിരുന്നു ഇത്. മുസ്ലിംലീഗ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. വഖഫ് സ്വത്തുക്കളുടെ വരുമാനം കൊണ്ടാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് പി.എസ്.സിക്ക് വിടേണ്ട ആവശ്യമെന്താണ്? -പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറുമെന്നും പകരം സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending