Connect with us

kerala

രാജ്യം ഭരിക്കുന്നത് കെല്‍പ്പില്ലാത്ത ഭരണകൂടം: പി.കെ കുഞ്ഞാലികുട്ടി

മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘ഇ അഹമ്മദ്: കാലം, ചിന്ത’ പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ ‘വ്യാപകമാവുന്ന നവയാഥാസ്ഥികത’ വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.

Published

on

മുണ്ടയാട് (കണ്ണൂര്‍): എല്ലാകാലത്തും ഫാസിസത്തിനെതിരെ നിലകൊണ്ട ചരിത്രമാണ് മുസ്‌ലിംലീഗിനുള്ളതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണ് മുസ്‌ലിംലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘ഇ അഹമ്മദ്: കാലം, ചിന്ത’ പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ ‘വ്യാപകമാവുന്ന നവയാഥാസ്ഥികത’ വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.

ഫലസ്തീനുള്‍പ്പെടെ ലോകം അനുഭവിച്ച നല്ല കാലം അസ്തമിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി പദം വരെ അലങ്കരിച്ച് ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ സാന്നിധ്യമറിയിച്ചും ഇടപെടലുമായി സജീവമായി നിലകൊണ്ട ഇ അഹമദിന്റെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്. ന്യൂനപക്ഷ വർഗീയതയോട് ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മതേതര പാതയിൽ ഉറച്ചുനിൽക്കുമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

കെെയ്യും കാലുംകെട്ടി ചങ്ങലക്കിട്ട് കൊണ്ടുവന്നിട്ടും ചോദ്യം ചെയ്യാൻ കെൽപ്പില്ലാത്ത ഭരണകൂടമാണ് ഇന്ന് രാജ്യത്തുള്ളത്. ഇവിടെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നവരും ചങ്ങലക്കിടുന്നവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പുതിയ ടെക്നോളജി ഇത്തരക്കാരെ മഹാൻമാരാക്കുകയാണെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഡോ.ഇർഫാനുള്ള ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കൺവീനർ അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും കെ.ടി സഹദുല്ല നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ കല്ലായി, പൊട്ടങ്കണ്ടി അബ്ദുള്ള ഹാജി, വി പി വമ്പൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ എഴുത്തുകാരൻ ഡോ. രാം പുനിയാനി, യു എ ഇ മുൻ ഇന്ത്യൻ അംബാസഡർ ടി പി സീതാറാം, ഡോ. കെ എസ് മാധവൻ, ഡോ. യാസർ അറഫാത്ത്, സി പി ജോൺ, വെങ്കിടേഷ് രാമകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, പ്രമോദ് രാമൻ തുടങ്ങിയവർ വിഷയാവതരണം നടത്തും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളന ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെ സുധാകരൻ എം പി മുഖ്യ പ്രഭാഷണം നടത്തും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ.പി മുഹമ്മദലി ഗൾഫാർ എന്നിവർ ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

Trending