Connect with us

india

ഒരു വിഭാഗത്തെ പാടെ നിഷ്‌കാസനം ചെയ്യാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം; പാര്‍ലമെന്റിലെ നിയമനിര്‍മാണം ന്യൂനപക്ഷ ദ്രോഹത്തിനെന്ന് ഇ.ടി

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ മര്‍ദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമര്‍ശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി പറഞ്ഞു.

Published

on

പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുന്നത് തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാനാണെന്ന നില വന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ മര്‍ദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമര്‍ശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി പറഞ്ഞു.

മതവിശ്വാസം, പ്രചാരണം എന്നിവ സംബന്ധിച്ച് ഭരണഘടന 25ാം അനുഛേദം വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായ നിയമ നിര്‍മാണങ്ങളിലൂടെ ചില സംസ്ഥാന ഭരണകൂടങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമായി പെരുമാറുകയാണിപ്പോള്‍. ലൗ ജിഹാദ്, പശുക്കടത്ത് തുടങ്ങിയ ദുരാരോപണങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ അകാരണമായി ആക്രമിച്ച് കൊണ്ടേയിരിക്കയാണ്.

വഖഫ്, മുത്തലാഖ്, സി.എ.എ, എന്‍.ആര്‍.സി എന്നിവയിലെല്ലാം ഈ ദുരുപദിഷ്ട നീക്കങ്ങള്‍ കാണാനാവും. ഒരു വിഭാഗത്തെ പാടെ നിഷ്‌കാസനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐക്യത്തെ പറ്റി സംസാരിക്കുകയും വിദ്വേഷത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് സര്‍ക്കാറിന്റേത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ വിദ്വേഷ നിയമനിര്‍മാണം നടത്തുന്ന തെറ്റായ പ്രവണതയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ജനാധിപത്യ തത്വങ്ങള്‍ സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ആക്ഷേപാര്‍ഹമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള ഭരണഘടന അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ എത്രയോ പേര്‍ ജയില്‍വാസം വരിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കള്‍, ബുദ്ധി ജീവികള്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരുണ്ട്. എത്രയോ കാലമായി ഇവര്‍ക്ക് കേസിന്റെ ചാര്‍ജ് ഷീറ്റ് പോലും നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോകുന്ന എമ്പാര്‍ക്കഷന്‍ പോയിന്റായ കോഴിക്കോട്, കൊച്ചിയും കണ്ണൂരും ഈടാക്കുന്ന വിമാനക്കൂലിയേക്കാള്‍ 40,000 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് ഇ.ടി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ നടപടിയാണ്. ആരാധനാ കര്‍മങ്ങള്‍ക്ക് വേണ്ടി പോകുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

Published

on

കന്നി ഐപിഎല്‍ കിരീടം നേടിയതിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിനെ അഭിനന്ദിക്കുന്ന ചടങ്ങിനിടെ ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ടിക്കറ്റുകളും പാസുകളുമുള്ള ആളുകള്‍ക്ക് വേണ്ടിയാണെങ്കിലും, തങ്ങളുടെ ടീമിലെ ക്രിക്കറ്റ് ഹീറോകളെ കാണാന്‍ ആരാധകര്‍ പരിസരത്ത് തടിച്ചുകൂടി.

സര്‍ക്കാരിന് നല്‍കിയ പ്രാഥമിക വിവരമനുസരിച്ച്, സ്റ്റേഡിയം വളപ്പിന് സമീപമുള്ള അഴുക്കുചാലിന് മുകളില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സ്ലാബ് അതില്‍ നിന്നിരുന്ന ആളുകളുടെ ഭാരത്താല്‍ തകര്‍ന്നു. പെട്ടെന്നുള്ള തകര്‍ച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.

തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു, സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായി സ്ഥിരീകരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനല്‍കി.

മരിച്ചവരില്‍ 13 മുതല്‍ 35 വയസ്സുവരെയുള്ള യുവാക്കളും യുവതികളും ഉള്‍പ്പെടുന്നു. ബൗറിംഗ് ആശുപത്രിയില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വൈദേഹി ആശുപത്രിയില്‍ നാല് മരണങ്ങളും മണിപ്പാല്‍ ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Continue Reading

india

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ

RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

Published

on

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Continue Reading

india

ആര്‍സിബി പരേഡ് അപകടം: ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; എല്ലാവരും സുരക്ഷിതമായിരിക്കണം: ഡി കെ ശിവകുമാര്‍

Published

on

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ‘ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

 

Continue Reading

Trending