Connect with us

kerala

‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും; ഇവ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ ഓണാവധിക്കു ശേഷം’

പരീക്ഷക്ക് ഈ ഭാഗങ്ങളിൽനിന്ന് ചോദ്യമുണ്ടാകുമെന്നും
മന്ത്രി പറഞ്ഞു

Published

on

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ വിദ്യാര്‍ത്ഥികളെ പിഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും.

”രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങള്‍ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി.

ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കയ്യില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉള്‍പ്പെടുത്തും” മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്‌

അന്തിക്കാട് പൊലീസാണ് കേസെടുത്തത്. 

Published

on

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പൊലീസാണ് കേസെടുത്തത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം അന്തിക്കാട് എസ്എച്ച്ഒ അജിത്ത് ആണ് സെന്റ്‌മേരീസ്, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസുകള്‍ കസ്റ്റഡിയില്‍എടുത്തത്.

ഈ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൊടുത്തിട്ടുണ്ട്.

Continue Reading

kerala

വിവാദഘോഷയാത്രയ്ക്ക് ഒടുവില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം അവസാനിച്ചു; ബാക്കിയായത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചേരിപ്പോരും

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Published

on

സിപിഎം കണ്ണൂർ ജില്ല സമ്മേളനം തളിപറമ്പിൽ സമാപിച്ചു. എം വി.ജയരാജൻ ജില്ല സെക്രട്ടറിയായി തുടരും. ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയുമാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാന ഭരണത്തെ കുറിച്ച് പരാമർശിച്ച് കാര്യമായ ചർച്ച ഉണ്ടായില്ല. സമ്മേളനത്തിൽ മുഴുവൻ സമയവും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായതിനാൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സിപിഎമ്മിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടി സമ്മേളനം പൊതു സമൂഹത്തിൽ കാര്യമായ ചർച്ച ആവാതെയാണ് സമാപിച്ചത്.ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയും സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതിനാണ് പാർട്ടി നേതാക്കൾ സമയം ചെലവഴിച്ചത്.പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ പി പി ദിവ്യ വിവാദവും, ഇ പി ജയരാജൻ വിവാദവും, പി.ജയരാജൻ്റെ ഇടപെടലുകളും ,പയ്യന്നൂർ പാർട്ടിയിലെ പാർട്ടി വിഭാഗീയതയുമാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഇപി ജയരാജൻ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വിമർശനം ഉയർന്നു. മഹിളാ അസോസിയേഷൻ ഭാരവാഹിയാണ് വിമർശനം ഉന്നയിച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സിന് ആത്മകഥയുടെ ഭാഗങ്ങൾ എങ്ങനെ കിട്ടിയെന്നും ചോദ്യം ഉയർന്നു. ആത്മ കഥ പ്രസിദ്ധീകരിക്കാൻ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നോ ഇപിയുടെ പല നടപടിയാണ്കളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയില്ലേ എന്നും വിമർശനം ഉയർന്നു.

പി പി ദിവ്യ വിഷയത്തിൽ സി പി എം പത്തനംതിട്ട ജില്ലാ നേതൃത്വം അതിരുവിട്ടതായി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. സംഘടനാരീതിയിൽ നിന്ന് വ്യത്യസ്തമായി പത്തനംതിട്ടയിലെ നേതാക്കൾ പ്രതികരണങ്ങൾ നടത്തി. മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയായിരുന്ന ഉദയബാനുവും പ്രതികരണങ്ങൾ ശ്രദ്ധിക്കണമായിരുന്നു വിഷയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് സംസ്ഥാന നേതൃത്വം പത്തനംതിട്ട കമ്മിറ്റിയെ അറിയിച്ചതായി മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടിയായി പറഞ്ഞു.

സംസ്ഥാന നേതൃത്വം ഇടപെട്ട് പത്തനംതിട്ട നേതൃത്വത്തെ തിരുത്തിയെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. അവനവൻ ചെയ്യുന്ന കാര്യങ്ങളിൽ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപം ഉയർന്നു വന്ന അന്ന് തന്നെ ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി പി ദിവ്യ ഒരു യാത്രയയപ്പ് യോഗത്തിൽ സംസാരിക്കേണ്ട രീതിയിൽ അല്ല സംസാരിച്ചത് ഏത് ഘട്ടത്തിലും സഖാക്കൾ കാലിടറിപ്പോകാതെ നോക്കണം കാലിടറിയാൽ പാർട്ടി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂരിലെ പാർട്ടി വിഭാഗിയതയിൽ നടപടി സ്വീകരിച്ചത് സംഘടനാരീതിയിൽ അല്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. മനു തോമസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്‌ച സംഭവിച്ചു .സ്വർണ്ണക്കടത്ത് ആരോപണത്തിലെ പി ജയരാജന്റെ സമൂഹമാധ്യമ  പോര് പ്രതികളെ പിന്തുണയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. സ്വർണ്ണക്കടത്താരോപണത്തിലെ പ്രതികളെ പി ജയരാജൻ ന്യായീകരിച്ചുവെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉയർന്നാൽ തെറ്റ് പറയാൻ ആവില്ലെന്നും വിമർശനവും ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തിൽ പി.ജയരാജനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായില്ല.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ ജാഗ്രതയും പരിശോധനയും വേണമെന്ന വാദവും ഉയർന്നു. സ്ഥാനാർത്ഥികളിൽ ആരാണ് മോശമെന്ന് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയിൽ ചോദിച്ചു, ബാലകൃഷ്‌ണൻ മാഷോ, ജയരാജനോ, ടീച്ചറമ്മയോ ആരാണ് മോശം എന്നാണ് പിണറായി ചോദിച്ചത് . കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുറന്ന് പറയുന്നതിനും സമ്മേളനം വേദിയായി. സി പി എം സമ്മേളന ചർച്ചയിലെ അലയൊലികൾ വരും ദിവസങ്ങളിൽ മറനീക്കി പുറത്ത് വരും.

Continue Reading

kerala

അടൂരിലെ തട്ടുകടയില്‍ തല്ലുമാല; ഏറ്റുമുട്ടി ബി.ജെ.പി, സിപിഎം പ്രവര്‍ത്തകര്‍

പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു.

Published

on

പത്തനംതിട്ടിയിലെ അടൂര്‍ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്‍ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്‍ തട്ടുകടയിലേക്ക് വന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തല്ലുമാലയാകുകയായിരുന്നു.

മിനിറ്റുകളോളം കടയിലെ സംഘര്‍ഷം നീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘര്‍ഷം അവസാനിപ്പിച്ചത്.

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്‌നാട് ചെങ്കോട്ട സ്വദേശിയുടേതാണ്.

Continue Reading

Trending