Connect with us

india

ജസ്റ്റിസ് മുരളീധറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഡോ. എസ് മുരളീധറിന്റെ പേര് അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ 28ന് കൊളീജിയം കേന്ദ്രത്തിന് നല്‍കിയ പട്ടികയിലെ മറ്റ് നിയമന നിര്‍ദേശങ്ങള്‍ അംഗീകരിച്ചപ്പോഴാണ് ജസ്റ്റിസ് മുരളീധറിനെ തള്ളിയത്.

ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് ഡോ. എസ് മുരളീധര്‍ എന്നിവരെ യഥാക്രമം രാജസ്ഥാന്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാക്കി സ്ഥലം മാറ്റുന്നത് സംബന്ധിച്ച് സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി കൊളീജിയം പ്രമേയം കൊണ്ടുവന്നിരുന്നു.

ജസ്റ്റിസ് മുരളീധറിനെ അവഗണിച്ച് ജസ്റ്റിസ് മിത്തലിനെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 11ന് നീതിന്യായ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജസ്റ്റിസ് പി.ബി വരാലെ, ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേ എന്നിവരുടെ നിയമനങ്ങളും അംഗീകരിച്ചു. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ ഉടന്‍ രാജസ്ഥാ ന്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തെപ്പറ്റി എവിടെയും പരാമര്‍ശിച്ചില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വേമ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ അന്ന് ഡല്‍ഹി ചീഫ് ജസ്റ്റിസായിരുന്ന എസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു.

1984ലെ സിഖ് കലാപത്തിന് സമാനമായൊരു സംഭവം നടക്കാന്‍ പാടില്ലെന്നായിരുന്നു എസ് മുരളീധര്‍ നിരീക്ഷിച്ചത്. ഇതാണ് ബിജെപി സര്‍ക്കാരിന് അദ്ദേഹത്തോടുള്ള അതൃപ്തിക്ക് കാരണം. ബിജെപി നേതാക്കള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട ദിവസം അര്‍ധരാത്രി തന്നെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. അപൂര്‍വമായ സ്ഥലംമാറ്റമെന്നായിരുന്നു ബാര്‍ കൗ ണ്‍സിലിന്റെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ ഒരു ദിവസം ജോലി ബഹിഷ്‌കരിച്ചു. അന്താരാഷ്ട്ര അഭിഭാഷക സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിഷയത്തില്‍ കത്തെഴുതുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടും: ആം ആദ്മി പാര്‍ട്ടി

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു.

Published

on

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടങ്ങള്‍ക്ക് ഇടവക്കാതെ കെജ്‌രിവാളിന് വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ചദ്ദ പറഞ്ഞു.

10 വര്‍ഷം മുഖ്യമന്ത്രിയായിട്ടും കെജ്‌രിവാളിന് വീടോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന് പദവിയിലോ കസേരയിലോ അര്‍ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു.

 

Continue Reading

india

പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്.

Published

on

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി. സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്‍ വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.

സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

Continue Reading

india

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

Published

on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.
ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 

 

Continue Reading

Trending