Connect with us

kerala

കഞ്ചാവ് കേസ്; റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ ‘വേടന്‍’ എന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒന്‍പത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വേടന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വെയിറ്റ് മെഷിന്‍, കത്തി, അരിവാള്‍, പണം, എന്നിവ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ്.കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി

സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല
സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല

Published

on

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും യോഗ്യരായ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്ന കേന്ദ്ര സര്‍വ്വകലാശാലകളുടെയും ഐഐടികളുടെയും സംവരണ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച എക്സില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, അപേക്ഷകരെ അയോഗ്യരാക്കുന്നതിന് ‘അനുയോജ്യമല്ല (നോട്ട് ഫൗണ്ട് സ്യുടബിള്‍)’ എന്ന വിഭാഗം ഉപയോഗിക്കുന്നതിനെ രാഹുല്‍ ചോദ്യം ചെയ്തു. ‘നോട്ട് ഫൗണ്ട് സ്യൂട്ടബിള്‍ ആണ് ഇപ്പോള്‍ പുതിയ മനുവാദം. യോഗ്യതയുള്ള എസ്.സി/എസ്.ടി/ഒ.ബി.സി സ്ഥാനാര്‍ത്ഥികളെ വിദ്യാഭ്യാസത്തില്‍ നിന്നും, നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മനഃപൂര്‍വ്വം ‘അയോഗ്യരാക്കുന്നു’.

Continue Reading

kerala

കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു

കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചിട്ടുണ്ട്.

Published

on

കാസര്‍കോട് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്ത് പുതിയതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം, വടകര മൂരാട് പാലത്തിന് സമീപവും റോഡില്‍ വിള്ളലുണ്ടായി. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇതുവഴി സഞ്ചരിക്കുന്ന ഗതാഗതം ഭാഗീകമായി നിരോധിച്ചിട്ടുണ്ട്.

റോഡില്‍ ഗര്‍ത്തവും വിള്ളലും ഉണ്ടായതിനെ തുിടര്‍ന്ന് ദേശീയപാതാ അധികൃതര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തുടര്‍ച്ചയായി ഉണ്ടാകുന്ന വിള്ളലിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

വാഹനത്തിന് മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Published

on

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് (19) മര്‍ദനമേറ്റത്. വാഹനത്തിന് മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

പിക്കപ്പ് വാനിലെത്തിയവര്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ഒരു മണിക്കൂറോളം മര്‍ദിച്ചുവെന്നാണ് ആരോപണം. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അതേസമയം, മദ്യപിച്ചെത്തിയ യുവാവ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പിക്കപ്പ് വാഹനത്തിന്റെ ഉടമകള്‍ ആരോപിക്കുന്നു. യ്രുവാവ് വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നും കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്ന് വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന് മുന്നിലേക്ക് വീണ യുവാവിനെ ഒരു കാരണവുമില്ലാതെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയായിരുന്നു. കൈകെട്ടിയിട്ട ശേഷമായിരുന്നു ഷിബുവിനെ ഇവര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദിച്ചതായി പിതാവ് പറയുന്നു.

Continue Reading

Trending