Connect with us

kerala

ലക്ഷങ്ങള്‍ മുടക്കി കെട്ടിടം ഉണ്ടാക്കി; പക്ഷേ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ സമയമില്ല, ഭീതിയുടെ നടുവില്‍ വില്ലേജ് ഓഫീസ്

കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

Published

on

ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ ലക്ഷങ്ങള്‍ മുടക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാര്‍ക്ക് പ്രതിസന്ധി. ഒരു മാസം മുന്‍പ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തതാണ് കാരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് വിവരം. ഇതുമൂലം കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത് 1956 ലാണ്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതല്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി.

നാട്ടുകാര്‍ക്ക് ഈ വില്ലേജ് ഓഫീസിലെത്താന്‍ കടമ്പകളേറെയുണ്ട്. ഉടുമ്പന്‍ചോലയില്‍ നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താനാവൂ. ചായ കുടിക്കാനും ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഉടുമ്പന്‍ചോലയിലേക്ക് തിരികെ പോകണം. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഓഫീസ്. ഇവിടെ പല തവണ കാട്ടാന കൂട്ടം എത്തിയിട്ടുണ്ട്. തോട്ടപ്പുഴുവിന്റെയും പാമ്പിന്റെയും ശല്യവും രൂക്ഷമാണ്. മഴ കനത്താല്‍ വൈദ്യുതിയും ഇന്റര്‍നെറ്റും കിട്ടില്ല. പത്തു ദിവസം വരെ സര്‍ട്ടിഫിക്കറ്റുകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകുന്നില്ല. അഞ്ച് ജീവനക്കാരുള്ള ഓഫീസില്‍ ആവശ്യത്തിന് ഫര്‍ണിച്ചറുകളുമില്ല. പൊളിഞ്ഞ കതകിന്റെ പലകയിലാണ് ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാല്‍ ഫയലുകള്‍ ചിതലരിക്കും. ഈ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം വേഗത്തിലാക്കണമെന്ന് ആവശ്യം ഉയരുന്നത്.

kerala

തിരുവനന്തപുരത്ത് പിതാവ് മകനെ കുത്തിക്കൊന്നു

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

Published

on

തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ കുത്തികൊന്നു. സംഭവത്തില്‍ മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Continue Reading

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

Trending