Connect with us

FOREIGN

ജീവശ്വാസം തീരുന്നു; കടലാഴത്തിലെ അഞ്ച് പേരെ കണ്ടെത്താന്‍ തീവ്രശ്രമം, ഏക പ്രതീക്ഷ ഇനി വിക്ടര്‍ 6000

Published

on

ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്‍’ പേടകത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ നിലര്‍ത്താനുള്ള ഓക്‌സിജന്‍ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല ഓക്‌സിജന്‍ തീര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പേടകം കണ്ടെത്താന്‍ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

പ്രതീക്ഷകള്‍ മങ്ങുന്ന മിഷന്‍ ടൈറ്റനില്‍ വെള്ളി വെളിച്ചമേകാന്‍ വരുന്നു വിക്ടര്‍ 6000. അന്തര്‍വാഹിനികള്‍ക്ക് എത്താന്‍ കഴിയുന്നതിനേക്കാള്‍ ആഴത്തില്‍ സമുദ്രത്തില്‍ പരിശോധന നടത്താന്‍ പ്രാപ്തിയുള്ള അണ്ടര്‍വാട്ടര്‍ റോബോട്ട് വിക്ടര്‍ 6000, കാണാമറയത്തായ ടൈറ്റനെ തിരികെയെത്തിക്കുമെന്നാണ് വിദഗ്ധര്‍ പ്രത്യാശിക്കുന്നത്. 20,000 അടി വരെ ആഴത്തില്‍ ചൂഴ്ന്നിറങ്ങാന്‍ കഴിയുന്ന വിക്ടറിന് എത്ര കുടുങ്ങി കിടക്കുന്നു കപ്പലുകളെ വരെ രക്ഷപ്പെടുത്താന്‍ നിഷ്പ്രയാസം കഴിയും.

ആര്‍എംഎസ് ടൈറ്റാനിക്കിന്റെ ഭീമന്‍ പ്രൊപല്ലറുകള്‍ക്കിടയില്‍ ടൈറ്റന്‍ കുടുങ്ങി കിടക്കുകയാകാമെന്ന സംശയം നിലനില്‍ക്കെ, വിക്ടറിന്റെ വരവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. നാലര ടണ്‍ ഭാരമുണ്ട് വിക്ടറിന്. വിക്ടറിന് ടൈറ്റനെ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ടൈറ്റനെ ഉപരതലത്തിലേക്ക് എത്തിക്കാന്‍ ഒരുപക്ഷേ സാധിക്കില്ലായിരിക്കും, പക്ഷേ ടൈറ്റനെ ഉപരിതലത്തില്‍ നിന്ന് കേബിളുമായി ബന്ധിപ്പിക്കാന്‍ വിക്ടറിന് സാധിക്കും.

ഫ്രഞ്ച് കപ്പലായ അറ്റലാന്റെയില്‍ ഇരുന്ന് 25 അംഗ സംഘമാണ് വിക്ടറിനെ നിയന്ത്രിക്കുന്നത്. 72 മണിക്കൂര്‍ വരെ നിര്‍ത്താതെ കര്‍മനിരതരാകുന്നതാണ് ഈ 25 അംഗ സംഘം. അറ്റ്‌ലാന്റെയില്‍ നിന്ന് 8കിമി നീളത്തിലുള്ള കേബിളാല്‍ ബന്ധിപ്പിക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിക്ടറിനും നോണ്‍സ്‌റ്റോപ്പായി പണിയെടുക്കാന്‍ സാധിക്കും. മണിക്കൂറില്‍ ഒരു കിമി വേഗതയിലാണ് വിക്ടര്‍ നീങ്ങുക. 1999 ല്‍ 1,30,000 യൂറോ ചെലവിലാണ് വിക്ടര്‍ നിര്‍മിക്കപ്പെട്ടത്.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റന്‍. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ, ഒരു പൈലറ്റ് എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികള്‍ പോയത്. 2,50,000 ഡോളറുകളാണ്ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നല്‍കിയത്.

 

 

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending