Connect with us

News

യുഎസ് വിമാനാപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബൈഡന്‍, ഒബാമ ഭരണകൂടങ്ങളുടെ പിഴവാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രംപ് ആരോപിച്ചു

Published

on

വാഷിങ്ടണിന് സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങുന്നതിനിടെ സൈനിക കോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. യാത്രാ വിമാനത്തില്‍ 60 യാത്രക്കാരും നാലു ജീവനക്കാരും ഹെലികോപ്ടറില്‍ മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ബൈഡന്‍, ഒബാമ ഭരണകൂടങ്ങളുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചു.

കന്‍സാസിലെ വിചിതയില്‍നിന്ന് വരികയായിരുന്നു വിമാനം ആകാശത്തുവെച്ച് കോപ്ടറുമായി കൂട്ടിയിടിച്ച് തൊട്ടടുത്തുള്ള പോടോമാക് നദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് മാത്രമാണ് കൊളംബിയ ജില്ല മേയര്‍ മുരിയല്‍ ബൗസെര്‍ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മുങ്ങല്‍ വിദഗ്ധരും കോപ്ടറുകളും എത്തി.

അപകടത്തില്‍ അനുശോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിചിതയില്‍നിന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കേറ്റര്‍മാരും കോച്ചുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തില്‍ തങ്ങളാകെ തകര്‍ന്ന നിലയിലാണെന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ഭാരവാഹികള്‍ പറഞ്ഞു. ഈസ്റ്റേണ്‍ സ്റ്റാന്‍ഡേഡ് സമയം രാത്രി ഒമ്പതുമണിക്കാണ് അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

അപകടത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങാനായി 400 അടി ഉയരത്തിലായിരുന്നു. പൊടുന്നനെ എതിര്‍ ദിശയില്‍ നിന്ന് വന്ന ഹെലികോപ്റ്റര്‍ വിമാനത്തിലിടിച്ച് തീപിടിച്ച് നദിയില്‍ പതിച്ചുവെന്നുമാണ് പറയുന്നത്. വിമാനത്തിന്റെ അവസാന വേഗം 140 മൈല്‍ (മണിക്കൂറില്‍) ആയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൊലപാതകം: പ്രതിയുടെ ആരോഗ്യനില തൃപ്തികരം: ഐ ജി ശ്യാം സുന്ദര്‍

പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദര്‍.
പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോറന്‍സിക് സംഘം പരിശോധന നടത്തി വരുകയാണ്. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിച്ചതില്‍ വ്യക്തതയില്ലെന്നുമാണ് വിവരം. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതം നടന്നത്. 23കാരനായ പ്രതി അഫാന്‍ മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് ആക്രമിക്കുകയായിരുന്നു. ശേഷം പാങ്ങോട്ടെ പിതൃമാതാവിന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെ തലയ്ക്കടിച്ച് കൊന്നതെന്നുമാണ് സൂചന.

കൊലപാതകത്തിന് ശേഷം അവരുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതൃസഹോദരന്‍, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചെത്തി പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തി.

പിന്നീട് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഹോദരനെ അഫാന്‍ മന്തി വാങ്ങാന്‍ വിടുന്നു. ഇതിന് ശേഷം സഹോദരനെ കൊലപ്പെടുത്തുന്നു. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എലിവിഷം കഴിച്ച് പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

 

 

Continue Reading

main stories

ടെന്റുകളിലേക്കും മൊബൈല്‍ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രാഈല്‍ തടഞ്ഞു; ഗസ്സയില്‍ മൂന്ന് നവജാതശിശുക്കള്‍ മരിച്ചു

ഗാസ സിറ്റിയിലെ ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്.

Published

on

ടെന്റുകളിലേക്കും മൊബൈല്‍ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രാഈല്‍ തടഞ്ഞതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ കൂടി മരവിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഗാസ സിറ്റിയിലെ ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്. ഒന്ന് മുതല്‍ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.

‘കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സമാനമായ എട്ട് കേസുകളാണ് വന്നത്. എല്ലാവരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് നവജാതശിശുക്കള്‍ അഡ്മിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു, ഒന്ന് മുതല്‍ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അവര്‍ക്ക് രണ്ട് കിലോയോ അതില്‍ താഴെയോ ഭാരം മാത്രമേയുള്ളു’. ഡോ. സലാ പറഞ്ഞു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടികള്‍ ഇസ്രാഈല്‍ ശക്തമാക്കി.

Continue Reading

kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു എന്‍ ഭാസുരാംഗന്റെ പ്രധാന വാദം. കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ലെന്നും സഹകരണ വകുപ്പിന് കീഴില്‍ നിയമാനുസൃതമാണ് വായ്പകള്‍ നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ലെന്നും സിവില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന സാമ്പത്തിക തര്‍ക്കം മാത്രമാണിതെന്നും അദ്ദേഹം പറയുന്നു. ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും എന്‍ ഭാസുരാംഗന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

കേസില്‍ എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് എന്‍ ഭാസുരാംഗന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

 

 

 

Continue Reading

Trending