Connect with us

News

യുഎസ് വിമാനാപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബൈഡന്‍, ഒബാമ ഭരണകൂടങ്ങളുടെ പിഴവാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രംപ് ആരോപിച്ചു

Published

on

വാഷിങ്ടണിന് സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങുന്നതിനിടെ സൈനിക കോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. യാത്രാ വിമാനത്തില്‍ 60 യാത്രക്കാരും നാലു ജീവനക്കാരും ഹെലികോപ്ടറില്‍ മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ബൈഡന്‍, ഒബാമ ഭരണകൂടങ്ങളുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചു.

കന്‍സാസിലെ വിചിതയില്‍നിന്ന് വരികയായിരുന്നു വിമാനം ആകാശത്തുവെച്ച് കോപ്ടറുമായി കൂട്ടിയിടിച്ച് തൊട്ടടുത്തുള്ള പോടോമാക് നദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് മാത്രമാണ് കൊളംബിയ ജില്ല മേയര്‍ മുരിയല്‍ ബൗസെര്‍ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മുങ്ങല്‍ വിദഗ്ധരും കോപ്ടറുകളും എത്തി.

അപകടത്തില്‍ അനുശോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിചിതയില്‍നിന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കേറ്റര്‍മാരും കോച്ചുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തില്‍ തങ്ങളാകെ തകര്‍ന്ന നിലയിലാണെന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ഭാരവാഹികള്‍ പറഞ്ഞു. ഈസ്റ്റേണ്‍ സ്റ്റാന്‍ഡേഡ് സമയം രാത്രി ഒമ്പതുമണിക്കാണ് അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

അപകടത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങാനായി 400 അടി ഉയരത്തിലായിരുന്നു. പൊടുന്നനെ എതിര്‍ ദിശയില്‍ നിന്ന് വന്ന ഹെലികോപ്റ്റര്‍ വിമാനത്തിലിടിച്ച് തീപിടിച്ച് നദിയില്‍ പതിച്ചുവെന്നുമാണ് പറയുന്നത്. വിമാനത്തിന്റെ അവസാന വേഗം 140 മൈല്‍ (മണിക്കൂറില്‍) ആയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളി(ഫെബ്രുവരി 28) 3 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Continue Reading

india

മഹാകുംഭമേളക്ക് പോകുമ്പോള്‍ മുസ്‌ലിംകള്‍ തന്നെ ആക്രമിച്ചെന്ന് ബി.ജെ.പി നേതാവ് നാസിയ ഇലാഹി; നുണയെന്ന് യു.പി പൊലീസ്‌

തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. 

Published

on

കുംഭമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുസ്‌ലിംകൾ ആക്രമിച്ചെന്ന് പരാതിയുമായി ബി.ജെ.പി നേതാവ് നാസിയ ഇലാഹി. ഇക്കാര്യം വ്യക്തമാക്കി എക്സിലടക്കം നാസിയ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇതോടെ ഹിന്ദുത്വ പ്രൊഫൈലുകൾ നാസിയയുടെ പരാതി ഏറ്റെടുത്തു. എന്നാൽ, വൈകാതെ നുണക്കഥ പൊളിയുകയായിരുന്നു.

ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം മഹാ കുംഭമേളയിൽ ഗംഗാസ്‌നാനിലേക്ക് പോകുകയായിരുന്നു. ഒപ്പം യൂട്യൂബർ പ്രിയ ചതുർവേദിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇറ്റയിൽ എത്തിയപ്പോൾ കുറച്ചാളുകൾ എന്നെ വാഹനത്തിൽ പിന്തുടർന്നു. കാറിൽ വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രിയ ചികിത്സക്കായി ആശുപത്രിയിലാണ്.

എന്നാൽ, ഇതേക്കുറിച്ച് അന്വേഷിച്ച കാൺപൂർ പൊലീസ് ബി.ജെ.പി നേതാവിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത് പൊലീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് നാസിയയോട് അറിയിച്ചിട്ടുണ്ട്.

Continue Reading

india

ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന്റെ പേരില്‍ മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ പൊലീസ്‌

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

Published

on

ശ്രീനഗറിലെ രാജ്ബാഗ് നഗരത്തില്‍ ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്‍ പൊലീസ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പകര്‍പ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകള്‍ ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്‍ ഖുര്‍ആന്‍ വിതരണം ചെയ്തത്.

റമദാന്‍ മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹ സേവന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംഭവം വലിയ ശ്രദ്ധ നേടി.

പി.ഡി.പി നേതാവും പുല്‍വാമ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമര്‍ശിക്കുകയും ഖുര്‍ആന്‍ സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.

‘റംസാന് മുന്നോടിയായി വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്തതിന് രാജ്ബാഗില്‍ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുര്‍ആന്‍ നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയില്‍ സംശയം തോന്നിയതിനാല്‍ ശ്രീനഗര്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേര്‍ത്തു. ‘ശ്രീനഗര്‍ പൊലീസ് പരിശോധിച്ചു. മൂന്ന് പെണ്‍കുട്ടികളും വീട്ടില്‍ സുരക്ഷിതരാണ്. വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകള്‍ കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,’ അദ്ദേഹം എഴുതി.

കശ്മീര്‍ താഴ്‌വരയിലുടനീളം വന്‍തോതിലുള്ള തിരച്ചില്‍ നടത്തി ശ്രീനഗര്‍ പൊലീസ് കശ്മീര്‍ ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങള്‍ പിടിച്ചെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Continue Reading

Trending