Connect with us

kerala

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍.

Published

on

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍. കോവിഡ് കാലത്ത് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് കോവിഡ് സാമഗ്രികള്‍ വാങ്ങാനായി പണം ചെലവാക്കിയെങ്കിലും കോവിഡ് കഴിഞ്ഞിട്ടും സാമഗ്രികള്‍ എത്തിക്കാനായില്ല. 10 ലക്ഷം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം ചെലവാക്കിയെങ്കിലും 1.86 ലക്ഷം രൂപയ്ക്കുള്ള സാമഗ്രികള്‍ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല.

കോവിഡ് പ്രതിരോധത്തിനാണ് പ്രോജക്ട് നടപ്പാക്കിയതെങ്കിലും യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കോവിഡ് കാലത്ത് പ്രയോജനപ്പെട്ടില്ല. അടിയന്തര സാഹചര്യം ആയതിനാലാണ് കരാറില്‍ ഒപ്പിടാതെ പണം അടച്ചതെന്നാണ് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പണം നല്‍കിയ ശേഷം നിരന്തരം കെഎംഎസ്‌സിഎല്ലുമായി ബന്ധപ്പെട്ടെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്തില്ലെന്നും ഇവര്‍ ഓഡിറ്റ് വകുപ്പിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഒരു കരാറുമില്ലാതെ തുക കൈമാറിയത് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പണം പലിശ സഹിതം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കണമെന്നും കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.കോവിഡിന്റെ അവസാന കാലത്ത്, കഴിഞ്ഞ വര്‍ഷം ജനുവരിമാര്‍ച്ച് കാലങ്ങളില്‍ നടത്തിയ പര്‍ച്ചേസിലാണ് വീഴ്ച. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, സിഡ്‌കോ എന്നിവരില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനായിരുന്നു തീരുമാനം.

1.86 ലക്ഷം രൂപയ്ക്കുള്ള എന്‍ 95 മാസ്‌ക്കുകള്‍, സര്‍ജിക്കല്‍ ഗൗണുകള്‍, ഏപ്രണുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, വോക്കര്‍, ഇസിഡി മെഷീന്‍, സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്നിവ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല. ബാക്കി തുകയ്ക്ക് എത്തിച്ച ഉപകരണങ്ങളില്‍ തന്നെ വിലയില്‍ വന്‍വ്യത്യാസമുണ്ട്. ഓര്‍ഡര്‍ ചെയ്ത സമയത്തെ ഉയര്‍ന്ന വിലയ്ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. എത്ര സമയത്തിനുള്ളില്‍ സാമഗ്രികള്‍ എത്തിക്കണം എന്നു പറയാത്തതു കൊണ്ടാണ് ഇതു സംഭവിച്ചത്. ആകെ കൈമാറിയ തുകയ്ക്ക് ആനുപാതികമായി സാമഗ്രികള്‍ വിതരണം ചെയ്തില്ല. ബാക്കി നല്‍കേണ്ട തുക ജില്ലാ പഞ്ചായത്തിനു കൈമാറുകയും ചെയ്തില്ല.

സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന വാങ്ങലുകളില്‍ സപ്ലൈ ഓര്‍ഡറിനൊപ്പം കരാറിന്റെ കരട് കൂടി നല്‍കണം. കരാറില്‍ ഒപ്പിട്ട ശേഷം മാത്രം സാധനങ്ങള്‍ അയച്ചാല്‍ മതിയെന്നു നിര്‍ദേശിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കരാര്‍ ഇല്ലാത്തതിനാല്‍ പണം വാങ്ങിയിട്ടും സാധനങ്ങള്‍ വിതരണം ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

kerala

പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ പരീക്ഷ; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

Published

on

മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ് തിളക്കം ഒടുവിൽ സ്വന്തമാക്കി.

2019ൽ യു.പി.എസ്.സി പരീക്ഷ പാസ്സായ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോ​ഗസ്ഥയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13ാം ദിവസമായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോൾ വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് നന്നായി എഴുതാനായതെന്ന് മാളവിക പറയുന്നു.

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. കുടുംബത്തിലേക്ക് ഐ.പി.എസിനൊപ്പം ഐ.എ.എസ് തിളക്കവും കൊണ്ടുവന്നിരിക്കുകയാണ് മാളവിക. ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ഐ.പി.എസ് ട്രെയിനിയായ ഭർത്താവിന്‍റെ ഏറെ സഹായം ലഭിച്ചിരുന്നു. അച്ഛൻ അജിത് കുമാറും അമ്മ ​ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറയുന്നു.

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ഡെപ്യൂട്ടി കമീഷണറാണ് മാളവിക. 2023ലെ പരീക്ഷയിൽ 172ാം റാങ്ക് നേടിയെങ്കിലും സർവിസിൽ മാറ്റംവന്നില്ല. ഇത്തവണ അവസാന ശ്രമത്തില്‍ റാങ്ക് ലിസ്റ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മികച്ച റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക പറഞ്ഞു.

ആദ്യ നൂറ് റാങ്കിൽ മാളവിക ഉൾപ്പെടെ അഞ്ച് മലയാളികളാണ് ഇടം നേടിയത്. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.

Continue Reading

Trending