Connect with us

kerala

നിയമസഭാ സമ്മേളത്തിന് നാളെ തുടക്കം; സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം.

Published

on

തിരുവനന്തപുരം: സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം. വിലക്കയറ്റവും സപ്ലൈകോയുടെ ശോച്യാവസ്ഥയും സര്‍ക്കാരിന്റെ ധൂര്‍ത്തും അടക്കമുള്ള വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദമാണ് സഭയെ പ്രശുദ്ധമാക്കാനുള്ള സാധ്യതകളിലൊന്ന്. ജനം നേരിടുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചകള്‍ വഴി മാറ്റുകയും ചെയ്യുന്ന സി.പി.എം നിലപാടിന് ചോദ്യം ചെയ്യാനുറച്ചാണ് പ്രതിപക്ഷം സഭയില്‍ എത്തുക. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ സഭയില്‍ വിശദീകരണം നല്‍കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നുമുള്ള ആവശ്യം ഇതിനകം തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോട് സ്പീക്കറുടെയും മുഖ്യമന്ത്രി അടക്കമുള്ളവരുടെയും പ്രതികരണത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കുക.

മോന്‍സണ്‍ മാവുങ്കല്‍ കേസ്, മുട്ടില്‍ മരം മുറി, വിവിധ വിഷയങ്ങളിലെ പൊലീസ് അനാസ്ഥ, എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട സര്‍വകലാശാലകളിലെ വ്യാജ ബിരുദവും ആള്‍മാറാട്ടവും, മുതലപ്പൊഴിയിലെ ദുരന്തങ്ങള്‍ തുടങ്ങിയവ ട്രഷറി ബെഞ്ചിന് തലവേദന സൃഷ്ടിക്കും. ഒരു ഇടവേളക്കുശേഷം ഉയര്‍ന്നുവന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയില്‍ ചോദ്യംചെയ്യും.

ആദ്യ ദിനമായ നാളെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി നിയമനിര്‍മ്മാണം നടത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് 70,040 രൂപ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 70,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8755 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില 160 രൂപ കുറഞ്ഞിരുന്നു. 75000 കടന്ന് കുതിക്കുമെന്ന് വിലയിരുത്തിയ സ്വർണനിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,164 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,551 രൂപയാണ്. ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വരെ ചിലവാകും. പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിച്ചത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.

Continue Reading

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തിങ്കളാഴ്ച തുടങ്ങും

Published

on

കൊച്ചി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5ന് തുടങ്ങും.എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ.കേസില്‍ 83 സാക്ഷികളാണുള്ളത്.ആദ്യഘട്ടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക.മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ,മുന്‍ എം.എല്‍.എ ടി.വി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്.വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പി.ജയരാജനും ടി വി രാജേഷും എറണാംക്കുളം സിബിഐ സ്‌പെഷ്യല്‍ കോടതിടയില്‍ സംയുംക്തനായി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി
തള്ളിയിരുന്നു.കൊലപാതകം,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.2012 ഫെബ്രുവരി 20നാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയ ശേഷം പട്ടാപകല്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Continue Reading

kerala

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു

Published

on

കൊച്ചി: കളമശ്ശേരിയിലെ ആമസോൺ ഇ- ​കൊമേഴ്സിന്റെ വെയർഹൗസിൽ നിന്ന് ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നടത്തിയ പരിശോധനയിലാണ് സംഭരിച്ച ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ പിടികൂടിയത്.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസ് നടത്തിയ റെയ്ഡ് 12 മണിക്കൂറിലധികം നീണ്ടുനിന്നു. പുലർച്ചെ ആരംഭിച്ച് രാത്രി വൈകിയാണ് അവസാനിച്ചത്. കുറ്റക്കാർക്കെതിരെ നടപടി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും വിറ്റ ഉൽപന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

Trending