Connect with us

News

കൊല്ലപ്പെട്ടത് നരഭോജികളെന്ന്; യു.എസില്‍ മാതാപിതാക്കളെ കൊലപ്പെടുത്തി 18കാരന്‍

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി 18കാരന്‍.

Published

on

വാഷിങ്ടണ്‍: മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി 18കാരന്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. സസാര്‍ ഒലാള്‍ഡെയാണ് അഞ്ചു വയസ്സുകാരന്‍ സഹോദരനെ ഉള്‍പ്പെടെ ദാരുണമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ നരഭോജികളാണെന്നും അവര്‍ തന്റെ മാംസം ഭക്ഷിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. പരിശോധനയില്‍ നാലു മൃതദേഹങ്ങളും ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ പല ഭാഗങ്ങളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

kerala

കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ അസം സ്വദേശി പിടിയില്‍

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Published

on

കോഴിക്കോട്: കോഴിക്കോട് അസം സ്വദേശികള്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അസം സ്വദേശി റാക്കി ബുധീന്‍ അന്‍സാരിയാണ് പിടിയിലായത്. അസം സ്വദേശിയായ 17 കാരിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. മുന്‍പും കേസില്‍ രണ്ട് അസം സ്വദേശികള്‍ അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയെ കോഴിക്കോട് കൊണ്ട് വന്നയാളെ ഒറിസയില്‍ പോലീസില്‍ പിടിക്കൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാളെ കുട്ടി പരിചയപ്പെടുന്നത്.
ക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്ത് പോകാറുള്ളത്. ഒരു ദിവസം മൂന്നും നാലും പേര്‍ മുറിയില്‍ എത്താറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഒരിക്കല്‍ മുറി തുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്ത് കുട്ടി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

തന്നെ പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നു എന്നും പതിനേഴുക്കാരി പറഞ്ഞു.
ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. അതു വഴിയാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Continue Reading

kerala

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം.എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് കളക്ടര്‍

ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു

Published

on

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.

പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Continue Reading

News

കര്‍ണാടക കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച ;കാണാതായത് 59 കിലോ സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും

ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

Published

on

കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. വിജയ്പുരജില്ലയിലെ മനഗുള്ളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ആണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

ബാങ്കിന്റെ പുറകു വശമുള്ള ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്ത് കയറിയത്. അന്വേഷണത്തില്‍ പാക പിഴകള്‍ ഉണ്ടാക്കാന്‍ മന്ത്രവാദം ചെയ്‌തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മേഷണത്തെ കുറിച്ച് അറിയാന്‍ വൈകി. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും.

പതിവുപോലെ മെയ്യ് 23 ന് ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24,25 തീയതികള്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് മെയ് 26 ാം തിയ്യതി ശുചികരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

 

Continue Reading

Trending