Connect with us

News

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു.

Published

on

അശ്റഫ് തൂണേരി/ദോഹ

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നാമത് ഗോള്‍ കൂടി മൊറോക്കോ സ്പെയിന്‍ വലകുലുക്കി പായിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എഴുന്നേറ്റു നിന്നു. ആഹ്ലാദത്തോടെ തംപ്സ് അപ് അടയാളം കാണിച്ചു. പിന്നീട് മകളുടെ കൈയ്യില്‍ നിന്ന് മൊറോക്കന്‍ പതാക വാങ്ങി വീശി. പിന്നീട് നിറചിരിയോടെ ഇടതു നെഞ്ചിലും വലതു നെഞ്ചിലും കൈവെച്ച് വീണ്ടുമൊരു തംപ്സ് അപ്. എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സകുടുംബം കളി കാണാനെത്തിയ അമീറിന് തൊട്ടരികിലായി ഉണ്ടായിരുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയും വിജയത്തില്‍ ആവേശഭരതിനായി. മൊറോക്കോയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിന്‍ത് നാസറും എഴുന്നേറ്റ് നിന്നു. ഇരുവരും കൈയ്യടിച്ച് സ്റ്റേഡിയങ്ങളിലെ ആരവങ്ങളില്‍ ലയിച്ചു.

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന നിലയില്‍ അറബ് ആഫ്രിക്കന്‍ മേഖലയില്‍ തെരുവുകളിലെ ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്. ബഗ്ദാദ് മുതല്‍ തൂനിസ് വരെയുള്ള അറബികള്‍ തെരുവുകളില്‍ ആഘോഷിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പല നഗരങ്ങളും സ്തംഭിപ്പിക്കുമാറാണ് ആഹ്ലാദപ്രകടനമെന്നും വീടുകളിലും പതാക വീശി ഐക്യദാര്‍ഢ്യമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.
അതിനിടെ തങ്ങളുടെ വിജയം ഫലസ്തീന് സമര്‍പ്പിക്കുന്നതായി മൊറോക്കോ വ്യക്തമാക്കി. സ്പെയിനെതിരെ ഗോള്‍ നേടിയ ശേഷം മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിച്ച താരങ്ങള്‍ വരി നിന്ന് ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അറബ് ലോകത്തെ വിവിധ രാഷ്ട്രനേതാക്കള്‍ മൊറോക്കോയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും രംഗത്തെത്തി.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതി, ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ദ്ബീബ, ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ അല്‍അബ്ദുല്ല, സുഡാനിലെ ഡെപ്യൂട്ടി റൂളിംഗ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്നിവരെല്ലാം മൊറോക്കന്‍ ടീമിനെ അഭിനന്ദിച്ചു. ‘ഭൂഖണ്ഡത്തിലെ സിംഹങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. കൊള്ളാം മൊറോക്കോ, നിങ്ങള്‍ അത് വീണ്ടും വിജയിച്ചിരിക്കുന്നു.” ജോര്‍ദാനിലെ രാജ്ഞി റാനിയ അല്‍അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ‘സിംഹങ്ങള്‍ക്ക് നന്ദി, അറബ്, ആഫ്രിക്കന്‍ ആരാധകര്‍ക്ക് അഭിനന്ദനങ്ങള്‍’ ഹംദാന്‍ ദഗാലോ ട്വീറ്റ് ചെയ്തു.

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു. സന്തോഷപ്രകടനത്തിനായി തെരുവില്‍ കണ്ടപ്പോള്‍ ഞങ്ങളുടെ പഴയ വഴക്ക് മറന്നുവെന്നും ഇബ്രാഹിം വ്യക്തമാക്കി. ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന് പുറത്തും സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ഖത്തര്‍ തുടങ്ങിയ പ്രദേശങ്ങളിലും അല്‍ബിദ ഫാന്‍ഫെസ്റ്റിവലിലും മൊറോക്കന്‍ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രംസ് അടിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും തെരുവുകള്‍ സജീവമായി. റോഡുകളില്‍ ഹോണ്‍മുഴക്കി വേഗം കുറച്ച് വാഹനമോടിച്ചും ആഘോഷമുണ്ടായി. കൊളോണിയല്‍ കാലത്ത് മൊറോക്കോയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന സ്പെയിനിനെയാണ് തങ്ങള്‍ പരാജയപ്പെടുത്തിയെന്ന വികാരവും വിജയഭേരിയുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്.സ്പെയിന്റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി ശക്തമായ കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കുമായി ദീര്‍ഘിച്ചത്. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന അവസാന ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. 1990ല്‍ കാമറൂണിനും 1994-ല്‍ നൈജീരിയയ്ക്കും 2012-ല്‍ ഘാനയ്ക്കും ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നാലാമത്തെ ടീമും മൊറോക്കോയാണ്.

 

kerala

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു

Published

on

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്ത് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിനു അടുത്താണ് എക്‌സൈസ് 35 സെ.മീ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ഉപേക്ഷിച്ചപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴുതുകൊണ്ട് പോയി. ഇനിയും പ്രദേശത്തെവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഇന്നലെ രാത്രി പൂഞ്ഞാര്‍ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ വിദ്യാര്‍ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending