Connect with us

News

പാകിസ്താന്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ സാധാരണക്കാരാണ്

Published

on

പാകിസ്താനിലെ സൈനികത്താവളത്തില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ സാധാരണക്കാരാണ്.

ബന്നുവിലുള്ള സൈനിക താവളത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചു കയറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷവാറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നു കന്റോണ്‍മെന്റിന്റെ മതിലിലാണ് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആറു ഭീകരര്‍ സൈനിക താവളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവരെ സൈന്യം വധിച്ചതായും പൊലീസ് വ്യക്തമാക്കി.

താലിബാന്‍ പിന്തുണയിലുള്ള പാകിസ്താനിലെ ജെയ്ഷ് അല്‍ ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബന്നു. കഴിഞ്ഞ നവംബറിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലായിലും ഒരു സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍ത്തവക്കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്

Published

on

കോയമ്പത്തൂരില്‍ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസില്‍ ‘സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെങ്കുട്ടൈപാളയം’ എന്നാണ് സ്‌കൂളിന്റെ പേര് ഉള്ളത്. ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്.

എന്നാല്‍, കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികള്‍ക്കെതിരായ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷ് പറഞ്ഞു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.

Continue Reading

kerala

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശ നഷ്ടം; സംഘടനയുടെ സ്വത്തു വകകള്‍ വില്പന നടത്തി ഈടാക്കാന്‍ കോടതി ഉത്തരവ്

3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്

Published

on

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലുമായി ബന്ധപ്പെട്ടുണ്ടായ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകള്‍ വില്പന നടത്തി ഈടാക്കാന്‍ കോടതി ഉത്തരവ്. ക്ലെയിംസ് കമ്മിഷണര്‍ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകള്‍ വിറ്റ് ഈടാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

മിന്നല്‍ ഹര്‍ത്താലാക്രമണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് സര്‍വീസ് മുടങ്ങിയത് മൂലമുലം രണ്ട് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്. ഈ തുക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2022 സെപ്റ്റംബര്‍ 23 നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്.

ഹര്‍ത്താലിന് മുന്‍പുള്ള ഏഴ് ദിവസത്തെ കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ ദിനത്തിലെ വരുമാനം 2,13,21,983 രൂപയും. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തിലെ ലാഭം 1,22,60,309 രൂപയും. മറ്റ് ക്ലെയ്മുകള്‍ – 10,08,160 രൂപ. യഥാര്‍ഥ നഷ്ടം – 2,42,58,376 രൂപയുമാണ്

 

Continue Reading

kerala

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പുതറ ഒമ്പതേക്കറില്‍ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, മകന്‍ ദേവന്‍ (6), മകള്‍ ദിയ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ ഒമ്പതേക്കറില്‍ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, മകന്‍ ദേവന്‍ (6), മകള്‍ ദിയ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കുടുംബം ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സജീവ് മോഹനന്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Continue Reading

Trending