Connect with us

india

ബിഹാറില്‍ ബിജെപി സഖ്യത്തെ വിറപ്പിച്ച് തേജ്വസി യാദവ്; മഹാറാലികളില്‍ തേജസ്വിയെ കേള്‍ക്കാനെത്തുന്നത് പതിനായിരങ്ങള്‍

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്.

Published

on

പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബിഹാറില്‍ കാണുന്നത് ഒരു യുവനേതാവിന്റെ താരോദയം. ഇപ്പോള്‍ ബിഹാറിലെത്തുന്ന ആരും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് പറയില്ല. അത്രക്ക് ശക്തമാണ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം. കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടത് പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യത്തിന്റെ റാലികളില്‍ സംഗമിക്കുന്നത് പതിനായിരങ്ങളാണ്. തേജസ്വി യാദവാണ് മഹാസഖ്യത്തെ നയിക്കുന്നത്.

ബിഹാര്‍ അടക്കിവാണ ലാലു പ്രസാദ് യാദവെന്ന അതികായകന്റെ മകന്‍ കരുത്തനായ നേതാവായി വളരുന്നതാണ് രാജ്യം കാണുന്നത്. തേജസ്വിയുടെ ജനപ്രീതി വന്‍ തോതില്‍ വര്‍ധിച്ചതോടെ ബിജെപി നേതൃത്വം ശരിക്കും അങ്കലാപ്പിലായിട്ടുണ്ട്. ഇത്രയും കാലം അവര്‍ തേജസ്വിയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സംവാദത്തിനായി തേജസ്വിയെ വെല്ലുവിളിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ മഹാസഖ്യത്തിനൊപ്പം നിന്ന് ജയിച്ചതിന് ശേഷം കൊടുംചതിയിലൂടെ ബിജെപിക്കൊപ്പം പോയ നിതീഷ് കുമാര്‍ ഇപ്പോള്‍ അതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. നിതീഷിനെ അപ്രസക്തനാക്കിയാണ് ബിജെപി ബിഹാറില്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് ഏത് വിധേനയും ബിഹാര്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ മുന്നോട്ട് പോവുന്ന ബിജെപി ഇപ്പോള്‍ നിതീഷ് കുമാറിനെ അപ്രസക്തനാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. നിതീഷ് ബിജെപിക്കൊപ്പം പോയപ്പോള്‍ തന്നെ ലാലു പ്രസാദ് യാദവ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.

ബിജെപി വിരുദ്ധ പക്ഷത്തെ കരുത്തനായ നേതാവായി തേജസ്വി യാദവ് വളരുന്നതാണ് ഇപ്പോള്‍ ബിഹാറില്‍ കാണുന്നത്. ബിജെപിയും ആര്‍ജെഡിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇനി ബിഹാര്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നിതീഷ് കുമാറും ജെഡിയു എന്ന പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ അപ്രസക്തരാവും. നിതീഷിനെ വീഴ്ത്താന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ രംഗത്തിറക്കി സമാന്തര നീക്കവും ബിജെപി നടത്തുന്നുണ്ട്.

തൊഴിലില്ലായ്മയാണ് ബിഹാറിലെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിതീഷ് കുമാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് ബിഹാര്‍ ജനത ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തേജസ്വി നല്‍കുന്ന ഉറപ്പുകളാണ് തിരഞ്ഞെടുപ്പിനെ ത്രില്ലറാക്കി മാറ്റുന്നത്. പത്ത് ലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് തേജസ്വി ഉറപ്പുനല്‍കുന്നു. നാലര ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. ഇതിന് പുറമേ അഞ്ചര ലക്ഷം നിയമനങ്ങള്‍ അധികമായി നടത്തും. ആരോഗ്യ മേഖല, ആഭ്യന്തര-പോലീസ് മേഖല, വിദ്യാഭ്യാസ വകുപ്പ്, ബാക്കി വരുന്ന വകുപ്പുകള്‍ എന്നിവയിലും നിയമനങ്ങള്‍ ഉറപ്പിക്കും. ബീഹാറില്‍ ഒന്നേകാല്‍ ലക്ഷം ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണ്. ഇത് ഉറപ്പാക്കും. മൂന്ന് ലക്ഷം സ്‌കൂള്‍ ടീച്ചര്‍മാരെയും ബിഹാറിന് ആവശ്യമുണ്ടെന്ന് തേജസ്വി പറയുന്നു.

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്. ബിഹാറില്‍ കാലങ്ങളായി തുടരുന്ന ജാതി-മത രാഷ്ട്രീയത്തെ മറികടന്ന് കൃത്യമായ ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നു എന്നതാണ് തേജസ്വിയെ വ്യതസ്തനാക്കുന്നത്. ചരിത്രത്തിലൊരിക്കലും സംഘപരിവാറിനോട് രാജിയാവാന്‍ തയ്യാറാവാതിരുന്ന ലാലു പ്രസാദ് യാദവിന്റ മകന്‍ ബിഹാറില്‍ സംഘപരിവാര്‍ വിരുദ്ധ സഖ്യത്തെ നയിച്ച് ബിജെപിയെ മലര്‍ത്തിയടിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

 

india

പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി

ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

Published

on

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.

Continue Reading

india

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി.

Published

on

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

Trending