News
ഒമ്പത് വര്‍ഷം മുമ്പ് കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ യുവാവിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്
പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു

2011 ല്‍ സ്വന്തം കിഡ്‌നി വിറ്റ് പണമുണ്ടാക്കി പുത്തന്‍ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കിയ യുവാവിനെ ആരും മറന്നുകാണില്ല. 25 വയസ്സുള്ള ചൈനീസ് യുവാവായ വാങ് ഷാങ്ക്ഗു ആയിരുന്നു അത്. അന്ന് 17 വയസ്സുമാത്രമുണ്ടായിരുന്ന വാങ് ഷാങ്ക്ഗു കിഡ്‌നി വിറ്റ് പണമുണ്ടാക്കാന്‍ അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെട്ടു. ഓണ്‍ലൈന്‍ ചാറ്റ് റൂമില്‍ വാങ് ഷാങ്ക്ഗു പരിചയപ്പെട്ട വ്യക്തിയാണ് കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ (ഏകദേശം 3000 ഡോളര്‍) ലഭിക്കും എന്ന് പറഞ്ഞത്. പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു.
സെന്‍ട്രല്‍ ഹുനാന്‍ പ്രൊവിന്‍സില്‍ അനധികൃതമായി നടത്തിയ ശസ്ത്രക്രിയയിലൂടെ വാങ് ഷാങ്ക്ഗുവിന്റെ വലത് കിഡ്‌നി നീക്കം ചെയ്തു. കിട്ടിയ പണം കൊണ്ട് ഐഫോണ്‍ 4, ഐപാഡ് 2 എന്നീ ഡിവൈസുകള്‍ വാങ് ഷാങ്ക്ഗു വാങ്ങുകയും ചെയ്തു. പക്ഷെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ശസ്ത്രക്രീയ കഴിഞ്ഞു ഇപ്പോള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഡയാലിസിസ് മെഷീനോടൊപ്പമാണ് ഇപ്പോള്‍ ജീവിതം. റെനാള്‍ ഡിഫിഷെന്‍സി ബാധിച്ച വാങ് ഷാങ്ക്ഗുവിന്റെ ഇനിയുള്ള ജീവിതം ബെഡില്‍ ആയിപോകാനുള്ള സാധ്യത ഏറെയാണ്. ശസ്ത്രക്രീയ കഴിഞ്ഞു മാസങ്ങള്‍ക്കകം ഇന്‍ഫെക്ഷനുണ്ടാകുകയും ഒടുവില്‍ ഏക കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇപ്പോള്‍ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് വാങ് ഷാങ്ക്ഗു എത്തി. ഓര്‍ക്കണം ഇപ്പോള്‍ 25 വയസ്സ് മാത്രമേ വാങ് ഷാങ്ക്ഗുവിനുള്ളൂ.
17 വയസുള്ളപ്പോള്‍ മാതാപിതാക്കളുടെ അറിവോ സമ്മതമോ വാങ്ങാതെയാണ് വാങ് ഷാങ്ക്ഗു അനധികൃത ശസ്ത്രക്രീയ നടത്തിയത് എന്ന് ചൈനീസ് മാധ്യമമായ ദി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ് ഷാങ്ക്ഗു പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയാണ് ഒടുവില്‍ സത്യം പറയിപ്പിച്ചത്. അനധികൃത അവയവ കച്ചവടത്തിന് ഒടുവില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു എന്ന് എന്‍ പി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
india
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
kerala2 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി