Connect with us

Culture

ലോകകപ്പ് യോഗ്യത തേടി ലങ്ക; വിജയം തുടരാന്‍ ഇന്ത്യ

Published

on

ദാംബുല്ല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയിലെ 3-0ന്റെ ഏകപക്ഷീയ വിജയം നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയെ നേരിടുന്ന ലങ്കക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണ്.

2019ലെ ലോകകപ്പിന് ടീമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഏകദിന റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള കോലിപ്പട ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് പ്രവേശം പോലും ചോദ്യചിഹ്നമായ ലങ്കക്ക് പരമ്പരയില്‍ ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും ജയിച്ചേ പറ്റൂ. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ലങ്കക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ഈ റാങ്ക് നിലനിര്‍ത്തണം.

അതേ സമയം കടലാസിലെ കരുത്തില്‍ ദുര്‍ബലരെങ്കിലും ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലങ്ക ഇന്ത്യയെ അട്ടിമറിച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ് ഫോം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ ഉപുല്‍ തരംഗയാണ് ലങ്കയെ ഏകദിനത്തില്‍ നയിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരുടെ ആധിക്യം കാരണം ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അജിന്‍ക്യ രഹാനെയ്ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ഇറങ്ങുമ്പോള്‍ മനീഷ് പാണ്ഡേ, കേദാര്‍ ജാദവ് എന്നിവരെ പിന്തള്ളി രഹാനെക്കു സ്ഥാനം നല്‍കുമോ എന്നത് സംശയമാണ്. മുഹമ്മദ് ഷമി, ഉമേശ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇവര്‍ക്കു പകരക്കാരായി അക്‌സര്‍ പട്ടേല്‍, യജുവേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലിടം നേടും. അതേ സമയം പരിചയ സമ്പന്നനായ ലസിത് മലിംഗയുടെ തിരിച്ചുവരവ് ലങ്കക്ക് അല്‍പം ആശ്വാസം പകരുന്നതാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ച്വറി കുറിച്ച കുശാല്‍ പെരേര, ദനുഷ്‌ക ഗുണതിലക, മുന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷകള്‍. ഇതോടൊപ്പം ധാംബുള്ളയിലെ മികച്ച റെക്കോര്‍ഡാണ് ലങ്കക്ക് പ്രതീക്ഷകള്‍ക്കു വക നല്‍കുന്ന മറ്റൊരു ഘടകം.

ഇവിടെ ഏഴ് മത്സരങ്ങളില്‍ വിജയിച്ച ലങ്ക നാലെണ്ണത്തില്‍ മാത്രമാണ് പരാജയം അറിഞ്ഞിട്ടുള്ളത്. 2019ലെ ലോകകപ്പിനായുള്ള അടിത്തറയാണ് ടീം ഇന്ത്യ പരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്നതിനാല്‍ മുന്‍ ക്യാപ്റ്റന്‍ ധോണിക്ക് പരമ്പര ഏറെ നിര്‍ണായകമാണ്. ഫോമിലല്ലെങ്കില്‍ ധോണിക്ക് സ്ഥാനമുണ്ടാവില്ലെന്ന് സെലക്ടര്‍ എം.എസ്.കെ പ്രസാദ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

kerala

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തി

വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. 

Published

on

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്.

എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

Trending