Connect with us

kerala

ലക്ഷ്യം ഹാട്രിക്, പടയോട്ടം തുടരാന്‍ പാലക്കാട്; സ്‌കൂള്‍ മീറ്റില്‍ കിരീടപ്പോരിന് വീര്യം കൂടും

ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും.

Published

on

തൃശൂര്‍: ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും. 65ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറുമ്പോള്‍ അവസാനവട്ട കണക്കുകൂട്ടലുകളിലാണ് ജില്ലാ ടീമുകള്‍. വന്‍ ലീഡുമായി കഴിഞ്ഞ വര്‍ഷം ഓവറോള്‍ കിരീടം നിലനിര്‍ത്തിയ പാലക്കാട്, ഹാട്രിക് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി സ്‌കൂളുകളുടെ കരുത്തില്‍ 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും അടക്കം 269 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 120 പോയിന്റ് വ്യത്യാസം. പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മാത്തൂര്‍ സിഎഫ്ഡി, കോട്ടായി ജിവിഎച്ച്എസ്എസ്, കാട്ടുകുളം സ്‌കൂള്‍, വടവന്നൂര്‍ ജിഎച്ച്എസ്എസ്, ചിറ്റൂര്‍ ജിബിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.

മുന്നിലെത്താന്‍ മലപ്പുറം

ചരിത്രത്തില്‍ ആദ്യമായി പാലക്കാടിന് പിറകില്‍ കോഴിക്കോടിനെയും എറണാകുളത്തെയും മറികടന്ന് രണ്ടാം സ്ഥാനം നേടിയ മലപ്പുറവും ഇത്തവണ കിരീടത്തില്‍ കണ്ണുനട്ടാണ് എത്തുന്നത്. 13 സ്വര്‍ണമുള്‍പ്പെടെ 149 പോയിന്റുകളോടെയായിരുന്നു നേട്ടം. ചാമ്പ്യന്‍ സ്‌കൂളായ കടകശേരി ഐഡിയല്‍ ഇംഗീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയിരുന്നു മലപ്പുറത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസും, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ചേരുമ്പോള്‍ മലപ്പുറം കൂടുതല്‍ കരുത്തരാവും. മലപ്പുറത്തിന് പിന്നില്‍ 122 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും ഇത്തവണ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്താണ് കോഴിക്കോടിന്റെ ഫിനിഷിങ്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കരുത്തിലെത്തുന്ന പുല്ലുരംപാറ സെന്റ് ജോസഫ് സ്‌കൂളിനൊപ്പം, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പൂവമ്പായി എഎംഎച്ച്എസ് സ്‌കൂളുകളിലെ താരങ്ങളിലാണ് കോഴിക്കോടിന്റെ വലിയ പ്രതീക്ഷ.

തിരിച്ചുവരവിന് മുന്‍ ചാമ്പ്യന്‍മാര്‍

വര്‍ഷങ്ങളായി ചാമ്പ്യന്‍പട്ടം കയ്യടക്കിയ എറണാകുളം കഴിഞ്ഞ മീറ്റില്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാര്‍ബേസിലിന്റെ പതനമാണ് എറണാകുളത്തിന് തിരിച്ചടിയായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും. കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്‌കൂളുകള്‍ മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. 2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് പോയവര്‍ഷം ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. കഴിഞ്ഞ വര്‍ഷം 89 പോയിന്റുമായി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തിയ കോട്ടയത്തിന് പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കണ്ടറി സ്‌കൂളാണ് കരുത്ത്. 2022ല്‍ ആറാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശൂര്‍, മികച്ച തയ്യാറെടുപ്പുകളോടെയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം ഇങ്ങനെ: തിരുവനന്തപുരം 61, കാസര്‍ഗോഡ് 45, ആലപ്പുഴ 25, കണ്ണൂര്‍ 18, കൊല്ലം 9, ഇടുക്കി 8, വയനാട് 5, പത്തനംതിട്ട 1.

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Trending