Connect with us

kerala

പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍-എന്റെ അനിയനെ പൊലീസ് കൊന്നതാണ് !

ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.

Published

on

യു.എ റസാഖ്‌

താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് രംഗത്ത്. എന്റെ അനിയനെ പൊലീസ് കൊന്നതാണ്. പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. അവനെ പൊലീസ് പിടികൂടുന്നത് ചേളാരിയില്‍ ചെനക്കലിലെ റൂമില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ്. കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അവനെ ഡ്രസ്സ് പോലും മാറ്റാന്‍ അനുവദിക്കാതെ ഇട്ടിരുന്ന ഷഡിയില്‍ പൊലീസ് ബലമായി റൂമില്‍ നിന്നും പിടിച്ചു കൊണ്ട് പോകുകയാണുണ്ടായത്. റൂമിലുണ്ടായിരുന്ന അഞ്ച് പേരെ കൂടി കൂടെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്‌ക്വാഡാണെന്ന് പറഞ്ഞാണ് ഇവരെ കൊണ്ട് പോയത്.
ശേഷം ചൊവ്വാഴ്ച്ച രാവിലെ 10.35-ന് താനൂര്‍ സി.ഐ വിളിച്ചു നിങ്ങളുടെ അനിയന്‍ മരണപ്പെട്ടു എന്നും താനൂര്‍ ദയ ആശുപത്രിയിലുണ്ടെന്നും അറിയിച്ചു. എങ്ങനെയാണ് മരണപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ എം.ഡി.എം. എ കൂടുതലായി ഉപയോഗിച്ചാണ് മരിച്ചതെന്നും നാല്‌പേരെ കൂട്ടി ആശുപത്രിയിലെത്തണമെന്നും സി.ഐ പറഞ്ഞതെന്നും ജ്യേഷ്ഠ സഹോദരന്‍ ഹാരിസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഹാരിസ് ചേളാരിയില്‍ ജോലിക്കിടയിലാണ് സി.ഐയുടെ ഈ ഫോണ്‍ കാള്‍ വരുന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയി. 11 മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും അനിയന്റെ മൃതദേഹം കാണിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
സബ് കലക്ടര്‍ വന്ന ശേഷം കാണിക്കാമെന്ന് 11.30 മണിയോടെ സബ് കലക്ടര്‍ എത്തിയെങ്കിലും മൃതദേഹം കാണിച്ചില്ല. ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും വരണമെന്നായി. അവരുമെത്തി 12.35 ഓടെയാണ് ജ്യേഷ്ഠനായ എന്നെപ്പോലും മൃതദേഹം കാണിച്ചതെന്നും പൊലീസ് പറയുന്ന കാര്യങ്ങളിലെല്ലാം വൈരുധ്യങ്ങളുണ്ടെന്നും ഹാരിസ് പറയുന്നു. എന്നോട് പറഞ്ഞതും സബ് കലക്ടറോട് പറഞ്ഞതും രണ്ട് രൂപത്തിലാണ്. നാല് പേരടങ്ങുന്ന സ്‌ക്വാഡ് റൂമില്‍ നിന്നും തിങ്കളാഴ്ച്ച വൈകീട്ട് പിടിച്ചു കൊണ്ട് പോയത് കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ട്. പിന്നീട് അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. അര്‍ധരാത്രി 12.10 ന് താനൂര്‍ ദേവദാര്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെവെച്ച് എം.ഡി.എം.എയുമായി പിടികൂടിയെന്നും പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണെന്നുമാണ് പൊലീസ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
അനിയന്‍ ലഹരിക്ക് അടിമയാണെന്ന് വരുത്തി തീര്‍ത്ത് പൊലീസ് നടത്തിയ കൊലപാതകം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലതരത്തിലുള്ള കള്ളപ്രചാരണങ്ങളും പൊലീസ് നടത്തുന്നുണ്ട്. താമിര്‍ എം.ഡി.എം.എ ഉപയോഗിക്കുന്നതായി അറിയില്ല. മൊബൈല്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരുന്ന താമിര്‍ പുതിയ ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. നന്നായിട്ട് സംസാരിക്കാറുള്ള താമിറിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും അവനെ പൊലീസ് മര്‍ദിച്ചു കൊന്നതാണെന്നും സഹോദരന്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാലുടന്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. പൊലീസ് പറയുന്നത് എല്ലാം പച്ചക്കള്ളങ്ങളാണ്. ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. താമിറിനൊപ്പം അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പുറത്ത് വിടണം. തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്ന് പൊലീസ് തന്നെ പറയുന്ന താമിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് രാവിലെ ഏഴ് മണിക്ക് ശേഷമാണ്. അതായത് താമിര്‍ മരണപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം. താമിര്‍ മരണപ്പെട്ടതിനാല്‍ പിന്നീട് തയ്യാറാക്കിയ ആ എഫ്.ഐ.ആറില്‍ പൊലീസിന് രക്ഷിക്കുന്നതിനുള്ള എല്ലാ മാര്‍ഗവും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാന്‍ വൈകിയത്. എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് സംശയിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും ശക്തമായ നടപടി കൊലപാതകികള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.

 

kerala

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാന് വെട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്.

Published

on

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാനില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനവുമുണ്ട്.

ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ലേഘനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പ്രഥ്വിരാജ് ഹിന്ദു വിരുദ്ധ സിനിമയാണ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും.

 

 

Continue Reading

kerala

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

Published

on

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

Trending