Connect with us

kerala

താനൂര്‍ ബോട്ടപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വെറും പാഴ് വാക്കായി

ഗുരുതര പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥായിലാണ് രക്ഷിതാക്കള്‍.

Published

on

22 പേരുടെ ജീവന്‍ നഷ്ടമായ താനൂര്‍ ബോട്ടപകടത്തില്‍ മറ്റു പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാഴ് വാക്കായി. ചികിത്സാ ചെലവ് അനുവദിക്കുന്നതില്‍ ജുഡീഷ്യല്‍ കമ്മീഷന് തീരുമാനമെടുക്കാമെന്ന് തുറമുഖ വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും കമ്മീഷന്‍ കൈമലര്‍ത്തുകയാണ്. ഗുരുതര പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥായിലാണ് രക്ഷിതാക്കള്‍.

2024 ജൂലൈ ഒമ്പതിന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയസഭയില്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നു. ആറ് മാസത്തിനിപ്പുറവും ഒരു സഹായവും ആര്‍ക്കും കിട്ടിയിട്ടില്ല. ഭാര്യയും മകനുമകടക്കം കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട ജാബിര്‍ അടക്കമുള്ളവര്‍ മക്കളുടെ ചികിത്സക്കായി വഴിമുട്ടിയ അവസ്ഥയിലാണ്.

ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനന്‍ കമ്മീഷന് മുന്നില്‍ ചികിത്സാ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് വിപരീതമായി സര്‍ക്കാര്‍ അഭിഭാഷകന്‍ സിറ്റിങ്ങില്‍ നിലപാടെടുത്തു. കമ്മീഷന് നഷ്ടപരിഹാരം അനുവദിക്കാന്‍ അധികാരമില്ലെനന്നായിരുന്നു വിശദീകരണം. സാങ്കേതികത്വം പറഞ്ഞ് ജസ്റ്റിസ് മോഹനന്‍ കമ്മീഷനും കൈമലര്‍ത്തി.

വിദഗ്ധ ചികിത്സ ആവശ്യമുള്ള മൂന്ന് കുട്ടികള്‍ക്കും അതിജീവനത്തിന് സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. ചികിത്സാ സഹായം അനുവദിക്കുന്നതില്‍ കൃത്യതയുള്ള തീരുമാനവും പ്രായോഗിക നടപടിയും മാത്രമാണ് മക്കള്‍ക്കായി ഇവര്‍ ആവശ്യപ്പെടുന്നത്. 2023 മെയ് ഏഴിനായിരുന്നു 22 ജീവന്‍ പൊലിഞ്ഞ താനൂര്‍ ബോട്ട് ദുരന്തം.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending