Connect with us

crime

ക്ലാസില്‍ തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക

ചെന്നൈ റോയപുരം മാന്‍ഫോര്‍ഡ് പബ്ലിക് സ്‌കൂളില്‍ ജനുവരി 23നായിരുന്നു സംഭവം.

Published

on

ക്ലാസില്‍ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദനം. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി. ചെന്നൈ റോയപുരം മാന്‍ഫോര്‍ഡ് പബ്ലിക് സ്‌കൂളില്‍ ജനുവരി 23നായിരുന്നു സംഭവം.

നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. മറ്റൊരു കുട്ടിയോട് വിദ്യാര്‍ഥി തമിഴില്‍ സംസാരിക്കുന്നത് കണ്ട ഇവര്‍ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. ചെവി തൊലിയില്‍ നിന്ന് 2 ഇഞ്ചോളം വേര്‍പെട്ട നിലയിലായിരുന്നു മാതാപിതാക്കള്‍ കാണുമ്പോള്‍ കുട്ടി.

കുട്ടി കളിക്കുമ്പോള്‍ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അത്യാസന്ന നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേര്‍ത്തു.

പിന്നീട് കുട്ടി പറയുമ്പോഴാണ് നായഗി ചെവിയില്‍ പിടിച്ച് വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ ചോദിക്കാന്‍ ചെന്ന ഇവരും സ്‌കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. കുട്ടിയുടെ അമ്മ ഗുഗന്യ നായഗിയെ മര്‍ദിച്ചതായാണ് ഇവര്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2 പേരുടെ ഭാഗത്ത് നിന്നും നിലവില്‍ റോയപുരം പൊലീസില്‍ പരാതിയെത്തിയിട്ടുണ്ട്. നായഗിക്കെതിരെ ഐപിസി 341,323 പ്രകാരം പൊലീസ് കേസെടുത്തു. ഗുഗന്യയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങൾ മോഷണം പോയി; ആക്രിക്കാരൻ പിടിയില്‍

സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ വീഴ്ച്ച. പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടു. ലാബിൽ എത്തിച്ച 17 രോഗികളുടെ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കാരനിൽ നിന്ന് സാമ്പിളുകൾ കണ്ടെടുക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗനിർണയത്തിനായാണ് ഇത്തരം സ്പെസിമെനുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളാണ് മോഷണം പോയത്. സാധാരണയായി ആംബുലൻസ് ഡ്രൈവറോ ആശുപത്രി ജീവനക്കാരോ ആണ് പരിശോധനയ്ക്കായി സാമ്പിളുകൾ കൊണ്ടുപോകുന്നത്.

പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നാണ് ആക്രിക്കാരന്റെ മൊഴി. എന്നാൽ സ്പെസിമെനുകൾ എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

Continue Reading

crime

കല്ലുവാതുക്കലിൽ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; വീടിന് തീയിട്ട ശേഷം ഗൃഹനാഥനും ജീവനൊടുക്കാൻ ശ്രമിച്ചു

കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. 

Published

on

പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മരുമകന്‍ മണിയപ്പന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. ഭാര്യാ മാതാവ് രത്‌നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരില്‍നിന്ന് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

Continue Reading

Trending