Connect with us

india

തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ പിടികൂടി തമിഴ്നാട് പൊലീസ്; ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്

Published

on

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു.

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോ​ഗസ്ഥന് കുത്തേറ്റു. പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച.

കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.

മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകും; ഡിഎന്‍എ ഫലം നാളെ ഉച്ചയോടെ

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്

Published

on

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഡിഎന്‍എ ഫലം നാളെ ഉച്ചയോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഭാഗവുമാണ് അയച്ചത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടുനിൽകും.
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരളാ സർക്കാർ വഹിക്കും.

Continue Reading

india

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്: ആവേശമായി എം.എസ്.എഫ് പ്രചാരണം

Published

on

വികസനത്തിനും വൈവിധ്യമാർന്ന വീക്ഷണങ്ങളുടെ പ്രാതിനിധ്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന വിദ്യാർത്ഥി സമൂഹം ഉയർന്നു വരേണ്ടത് രാഷ്ട്ര നിലനിൽപിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു.ഡൽഹി സർവ്വകലാശാല എം എസ് എഫ് ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
വലതുപക്ഷ വർഗ്ഗീയ തിവ്രവാദ മുക്ത ക്യാമ്പസുകളുടെ സൃഷ്ടിപ്പും പരിപാലനവും ജനാധിപത്യ വിദ്യാർത്ഥി സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഉണർത്തിച്ചു. എം എസ് എഫ് പ്രകടന പത്രികയും ചടങ്ങിൽ പുറത്തിറക്കി. പത്രികയിലെ ഇന്റേൺഷിപ് സെൽ, സാക് ഐ ഏ എസ് -സിവിൽ സർവീസ് സൊസൈറ്റി, മെഡിക്കൽ കൗൺസലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിദ്യാർത്ഥി സമൂഹത്തിനിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
എം എസ് എഫ് ഡൽഹി സർവകലാശാല പ്രസിഡന്റ് സീഷൻ അലി അധ്യക്ഷത വഹിച്ചു. എൻ എസ് യു ഐ നേതാവും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായ യാഷ് നന്ദൽ, എം എസ് എഫ് ദേശീയ ട്രെഷറർ അഡ്വ. അതീബ് ഖാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ ഫാറൂഖി, നേതാക്കളായ നസീഫ്, എം ടി ജദീർ, കാമിൽ, ബുതാൻ, സ്ഥാനാർഥികളായ നാഫിയ ഷെറിൻ, ഷിഫാന, അഫ്‌ലാഹ് എന്നിവർ സംസാരിച്ചു.

Continue Reading

india

മാനനഷ്ടക്കേസിൽ സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷയും പിഴയും; മുൻ ബി.ജെ.പി എം.പിയുടെ ഭാര്യയാണ് പരാതിക്കാരി

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.

Published

on

അപകീർത്തിക്കേസിൽ മഹാരാഷ്ട്രയിലെ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് തടവുശിക്ഷ. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ തടവാണ് വിധിച്ചത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.

ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 25,000 രൂപ പിഴയും വിധിച്ചു. തനിക്കും ഭർത്താവിനുമെതിരെ റാവത്ത് അടിസ്ഥാന രഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതി.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ്റെ അധികാരപരിധിയിൽ പൊതു ടോയ്‌ലറ്റുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടുണ്ടായ 100 കോടിയുടെ അഴിമതിയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണമെന്ന് മേധ പറഞ്ഞു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും റാവത്തിൻ്റെ അഭിഭാഷകനും സഹോദരനുമായ സുനിൽ റാവത്ത് പറഞ്ഞു. അതേസമയം, മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് തടയുകയും കോടതിയിൽ നിന്ന് പുറത്തുപോകാൻ 15,000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച സഞ്ജയ് റാവത്ത്, മേധയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് താൻ മാത്രമല്ലെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും പറഞ്ഞു. ജുഡീഷ്യറിയെ കാവിവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിൽ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഉടൻ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending