Connect with us

india

ട്രെയിനിന് തീപിടിച്ചുവെന്ന സംശയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലിടെ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു; എട്ട് മരണം

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിന് തീപിടിച്ചെന്ന് സംശയിച്ച് രക്ഷപ്പെടാനായി ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രയിനിടിച്ച് അപകടം. സംഭവത്തില്‍ എട്ട് യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരെ കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ കോച്ചില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ചെയിന്‍ വലിക്കുകയും തുടര്‍ന്ന് പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ നിര്‍ത്തിയ ശേഷം, യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് സമാന്തരമായി കിടന്നിരുന്ന മറ്റൊരു ട്രാക്കിലേക്കായിരുന്നു ഈ സമയത്താണ് കര്‍ണാടക എക്‌സ്പ്രസ് ഇവരെ ഇടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം: മുന്നൊരുക്കങ്ങള്‍ സജീവം

Published

on

ഡൽഹി ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനവും മുസ്ലിംലീഗ് ദേശീയ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സജീവമായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവലോകനം ചെയ്തു. മെയ് 25ന് വൈകുന്നേരം 3 മണിക്ക് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്കുള്ള ഐഡി കാർഡുകൾ മുൻകൂട്ടി നൽകും. രജിസ്‌ട്രേഷൻ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രതിനിധി സമ്മേളനത്തിലേക്ക് പ്രവേശനം.

പ്രതിനിധികൾ മൂന്ന് മണിക്ക് മുമ്പ് തന്നെ സമ്മേളന ഹാളിൽ പ്രവേശിക്കണം. സംസ്ഥാനങ്ങൾ തിരിച്ചാണ് സീറ്റുകൾ ക്രമീകരിക്കുക. ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം വെർച്ച്വൽ സാങ്കേതിക രീതിയിൽ സമ്മേളന വേദിയിലാണ് നടക്കുക. രാജ്യതലസ്ഥാനത്ത് ഉന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങായതിനാൽ പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സമ്മേളനമായിരിക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, സി.കെ സുബൈർ, അഡ്വ.വി.കെ ഫൈസൽ ബാബു, ടി.പി അഷ്റഫലി, അഡ്വ.ഷിബു മീരാൻ, സി.കെ ശാക്കിർ, പി.വി അഹമ്മദ് സാജു, പി.എം.എ സമീർ, ഡൽഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലിം യോഗത്തിൽ സംബന്ധിച്ചു.

Continue Reading

india

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Published

on

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ജ്വലനത്തിനും അതിര്‍ത്തികളില്‍ ദിവസേനയുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇടയിലാണ് അറസ്റ്റ്.

പാക് അധീന കശ്മീരിലെ (പിഒകെ) തര്‍ഖല്‍ ഗ്രാമവാസിയായ വഖാസിനെ, നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ചക്കന്‍-ദാ-ബാഗ് പ്രദേശത്തെ ഒരു ഫോര്‍വേഡ് ഗ്രാമത്തില്‍ നിന്ന് ജാഗരൂകരായ സൈനിക ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ വഖാസ് തന്റെ മറുവശത്തുള്ള ഗ്രാമത്തില്‍ നിന്ന് അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതായി കണ്ടെത്തി, അവര്‍ പറഞ്ഞു.

അറസ്റ്റിലാകുന്ന സമയത്ത് നുഴഞ്ഞുകയറ്റക്കാരനില്‍ നിന്ന് കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി

അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു.

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ കശ്മിര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാ്ഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പാകിസ്താന്റെ വാദത്തെ തെറ്റാണെന്ന് ചൂണ്ടികാട്ടുകയും അവരുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്നും ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending