Connect with us

india

സുശാന്തിന്റെ മരണം ‘കൊലപാതക’മാക്കിയത് ബിജെപി

ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അതൊരു കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ച കൊലപാതക അഭ്യൂഹത്തിനു പിന്നില്‍ ബിജെപിക്കു നിര്‍ണായക പങ്കുണ്ടെന്നാണ് ‘അനാട്ടമി ഓഫ് എ റൂമര്‍: സോഷ്യല്‍ മീഡിയ ആന്‍ഡ് ദ് സൂയിസൈഡ് ഓഫ് സുശാന്ത് സിങ് രാജ്പുത്’ എന്ന പഠനം പറയുന്നത്.

Published

on

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംങിന്റെ മരണം കൊലപാതകമെന്ന സംശയങ്ങളിലേക്ക് ചര്‍ച്ച നയിച്ചതിനു പിന്നില്‍ ബിജെപിയെന്ന് റിപ്പോര്‍ട്ട്. മിഷിഗന്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സുശാന്തിന്റെ മരണം സംബന്ധിച്ച വിവാദത്തിനായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്നും അദ്ദേഹം ജീവനൊടുക്കിയതാണെന്നും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അതൊരു കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ച കൊലപാതക അഭ്യൂഹത്തിനു പിന്നില്‍ ബിജെപിക്കു നിര്‍ണായക പങ്കുണ്ടെന്നാണ് ‘അനാട്ടമി ഓഫ് എ റൂമര്‍: സോഷ്യല്‍ മീഡിയ ആന്‍ഡ് ദ് സൂയിസൈഡ് ഓഫ് സുശാന്ത് സിങ് രാജ്പുത്’ എന്ന പഠനം പറയുന്നത്.

ജൂണ്‍ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അക്കാലയളവില്‍ മറ്റേതു വിഷയത്തേക്കാളും സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള ട്വീറ്റുകള്‍ക്കാണു കൂടുതല്‍ റീട്വീറ്റുകള്‍ ഉണ്ടായിരിക്കുന്നത്. നടന്റെ വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബോളിവുഡില്‍ സുശാന്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്.

ദിവസങ്ങള്‍ പിന്നിട്ടതോടെ ചര്‍ച്ചകള്‍ പലതരം ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കു വഴിമാറി. കൊലപാതകമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രചരിപ്പിച്ചതിലും വിവാദങ്ങളുയര്‍ത്തിയതിലും സജീവമായിരുന്നു ബിജെപി നേതാക്കളെന്നും പഠനം വിശദീകരിക്കുന്നു. സുശാന്തിന്റെ മരണത്തിനു പിന്നില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നും ദാവൂദ് ഇബ്രാഹിമും ബോളിവുഡ് താരങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.’-പഠനത്തില്‍ പറയുന്നു.

ബിജെപി നേതാക്കള്‍ മുംബൈ പൊലീസിനെ ലക്ഷ്യമിട്ടതെങ്ങിനെയെന്ന് ചാര്‍ട്ടുകള്‍ സഹിതം പഠനം വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാലത്ത് പല രാഷ്ട്രീയ നേതാക്കളും ജനശ്രദ്ധ നേടാനായി സുശാന്ത് കേസ് ഉപയോഗിച്ചെന്ന് പഠനത്തില്‍ പറയുന്നു. ലഹരിമരുന്നു കേസില്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തെക്കുറിച്ചും പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവരെ മാത്രം ലക്ഷമിട്ടാണു ട്രോളുകളും സമൂഹമാധ്യമ ചര്‍ച്ചകളുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

india

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; വിമര്‍ശിച്ച് കോണ്‍ഗ്രസ്

പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു

Published

on

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്നും പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു.

ഇന്ത്യ-പാക് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തീരുമാനം ആദ്യം പുറത്തുവിട്ടത്. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending