Connect with us

More

ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

Published

on

ന്യുഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിക്ക് മുഖ്യകാരണമായ ജഡ്ജി ലോയക്കേസ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ വാദം കേള്‍ക്കുന്നത്. സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേട്ട ബി.എച്ച്.ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഹരജിക്കാര്‍ക്ക് കേസിന്റെ എല്ലാ രേഖകളും കൈമാറാന്‍ ഒരാഴ്ച മുന്‍പ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചില്‍ നാല്‍പത്തിയഞ്ചാമത്തെ ഇനമായാണ് ലോയക്കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതിന് പിന്നാലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് മാറ്റി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കണം എന്നാണ് പ്രതിഷേധിച്ച ജഡ്ജിമാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

പ്രശ്‌നപരിഹാരശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് തന്നെ ഹര്‍ജി പരിഗണിക്കുന്നത്. പൊതുപ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനാവാല, മാധ്യമപ്രവര്‍ത്തകന്‍ ബി.എസ്.ലോണി എന്നിവരുടെ ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്. ലോയയുടെ മരണം ഉന്നതതലസംഘം അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. മുംബൈ സിബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്.ലോയ, സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേള്‍ക്കവെ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം ഉന്നതരാണ് വ്യാജഏറ്റുമുട്ടല്‍ക്കേസിലെ പ്രതികള്‍. ലോയക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സുപ്രീംകോടതി പ്രതിസന്ധിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതിന് പിന്നാലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോയയുടെ മകന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്ര ചൂഡ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

More

ഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നു

Published

on

റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റമദാനിൽ ഉംറ നിർവഹിക്കാൻ മക്കയിലെത്തി ബോളിവുഡ് നടി ഹിന ഖാൻ. കുറച്ചുനാളായി അർബുദ ചികിത്സക്കു വിധേയയായി കഴിയുന്ന ഹിന, സഹോദരൻ ആമിറിനൊപ്പമാണ് വിശുദ്ധഭൂമിയിലെത്തിയത്. ഉംറ ചടങ്ങിനിടെയുള്ള തന്റെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

‘‘ദൈവത്തിനു നന്ദി, ഉംറ 2025. എന്റെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു അല്ലാഹുവിനു നന്ദി പറയുന്നു. ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞ് വാക്കുകൾ കിട്ടാതാകുന്നു. അല്ലാഹു എനിക്ക് പൂർണ രോഗശമനം നൽകട്ടെ, ആമീൻ’’ -ഹിന ഇൻസ്റ്റയിൽ കുറിച്ചു.

തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഹിന തന്നെയാണ് വെളിപ്പെടുത്തിയത്. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

Trending