Connect with us

More

സ്‌റ്റെമ്പിങില്‍ പുതിയ തൂവലുമായി മിന്നല്‍ ധോണി; ഇന്ത്യന്‍ ജേഴ്‌സിയില്‍ 100

Published

on

ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്‍ ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും.
ഓസീസിനെതിരായ ഏകദിന പരമ്പരയിലും ധോനി വ്യത്യസ്തനായി. ചെന്നൈയില്‍ ബാറ്റുകൊണ്ടാണ് താരമായതെങ്കില്‍ കൊല്‍ക്കത്തയില്‍ വിക്കറ്റിനു പിന്നിലാണ് എം.എസ്.ഡി താരമായത്.
സ്റ്റമ്പിന് പിന്നില്‍ അത്രയ്ക്ക് മികവുറ്റതായിരുന്നു ധോനിയുടെ പ്രകടനം. ഇരയെ കാത്തിരിക്കുന്ന കഴുകന്‍ കണ്ണുപോലെ ജാഗരൂകമായിരുന്നു ധോനിയുടെ പ്രകടനം. ധോനിയുടെ വേഗതയുടെയും കൂര്‍മ്മതയുടെയും വിലയറിഞ്ഞത് ഓസീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്ലാണ്.
എന്നാല്‍ ഇന്റോറില്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ധോനിയുടെ പ്രകടനം തനിയാവര്‍ത്തനമായി.
രണ്ടാം എകദിനത്തിലെ പോലെതന്നെ യുസ്വേന്ദ്ര ചാഹലിന്റെയും ധോനിയുടേയും കെണിയില്‍ മാക്സ്വെല്‍ വീണ്ടും വീഴുകയായിരുന്നു.


ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അതി മനോഹരമായി കളിക്കുന്ന മാക്സിനെ അതിലും മനോഹരമായാണ് ധോനി പുറത്താക്കിയത്. ചാഹലിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറി അടിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്ലിന് പിന്നീട് ക്രീസിലേക്ക് തിരിച്ചു കയറാനായില്ല. ഞൊടിയിടയിലായിരുന്നു ധോനിയുടെ സ്റ്റമ്പിങ്. അതിര്‍ത്തി കടത്താനായി കയറി അടിക്കാനുള്ള ശ്രമം മനസ്സിലാക്കിയ ചാഹല്‍ ബോള്‍ വൈഡാക്കി എറിയാന്‍ തെല്ലും മടിച്ചില്ല. ബാക്കി കാര്യങ്ങള്‍ ധോനി ഭദ്രമാക്കുകയായിരുന്നു. ഷോട്ട് നഷ്ടപ്പെട്ടതോടെ തിരിഞ്ഞ് ക്രീസില്‍ ബാറ്റ് കുത്താന്‍ ഓസീസ് താരം തിരഞ്ഞപ്പോഴേക്കും ധോനി ബെയ്ല്‍ എടുത്തിരുന്നു. ചെന്നൈയില്‍ നടന്ന് ഒന്നാം ഏകദിനത്തിലും മാക്‌സ്‌വെല്ലിനെ ചാഹനാണ് പുറത്താക്കിയിരുന്നത്. മൂന്നാം തവണയും മാക്‌സ്‌വെല്ലിന്റെ പുറത്താകലിന് താന്‍ കാരണമായതോടെ ചാഹലിന് വിക്കറ്റ് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയതോടെ പുതിയൊരു റെക്കോര്‍ഡിന് കൂടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അര്‍ഹനായിരിക്കുകയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോര്‍ഡാണ് എം.എസ് ധോനി സ്വന്തമാക്കിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം എകദിനത്തില്‍ യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിനെ ധോനി പുറത്താക്കുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു

Published

on

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

‘ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

Published

on

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

Continue Reading

kerala

‘സിനിമ മേഖലയില്‍ നിയമവിരുദ്ധമായതൊന്നും അംഗീകരിക്കില്ല’: സജി ചെറിയാന്‍

Published

on

തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയെടുക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending