Connect with us

More

അച്ഛനു നല്‍കിയ വാക്ക് സുകന്യ പാലിച്ചു; ചിതയുടെ കനലെരിഞ്ഞു തീരുംമുമ്പ്

Published

on

പി.എ അബ്ദുല്‍ഹയ്യ്

കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള്‍ അച്ഛനു നല്‍കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള്‍ കരഞ്ഞു തീര്‍ത്തു. സഹപാഠികള്‍ക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വല്ലാത്ത അവസ്ഥ. ”അച്ഛന് കൊടുത്ത വാക്ക് പാലിച്ചില്ലേ… അമ്മേടെ മോള്‍ ഇനി തിരികെ പോര്”- അധ്യാപകന്റെ ഫോണില്‍ വിളിച്ച് അമ്മ പുഷ്പ പറഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. കണ്ണീരു വീണ് പരന്ന കണ്‍മഷി ഒപ്പനതുണിയുടെ കോന്തല കൊണ്ട് തുടച്ച് വേദി വിട്ടു.

വേദി ഒന്നില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിലാണ് ആലപ്പുഴ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പി.എസ് സുകന്യ കാഴ്ചക്കാരുടെ കണ്ണീരായത്. ഞായറാഴ്ചയാണ് സുകന്യയുടെ അച്ഛന്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംസ്‌കാരം. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് സുകന്യ നയിക്കുന്ന ആലപ്പുഴ ജില്ലയുടെ ഒപ്പന ടീം മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സുകന്യയാണ് പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചത്. ”ഒപ്പന അച്ഛന്റെ ആഗ്രഹമായിരുന്നു. കളി മുടക്കുന്നത് അച്ഛന്റെ ആത്മാവിന് ഇഷ്ടപ്പെടില്ലെ”ന്നു പറഞ്ഞപ്പോള്‍ അമ്മ പുഷ്പയും പോകാന്‍ സമ്മതം നല്‍കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് മാവേലിക്കരയില്‍ നിന്ന് സുകന്യയും സംഘവും ട്രെയിന്‍ കയറിയത്. പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തി.

നാടന്‍പാട്ടില്‍ ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടിയ സുകന്യ അച്ഛന്‍ സുബാഷിന്റെ താല്‍പര്യ പ്രകാരമാണ് ഒപ്പനയില്‍ പങ്കെടുത്തത്. ”നിറഞ്ഞ സന്തോഷത്തോടെയാണ് ഒപ്പനയില്‍ പങ്കെടുക്കാന്‍ അച്ഛന്‍ സമ്മതം നല്‍കിയത്. സുഖമില്ലാതെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മത്സരത്തില്‍ വിജയിച്ചു വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അച്ഛന്റെ പിന്തുണയാണ് സംസ്ഥാന തലം വരെ ടീം എത്താന്‍ കാരണം” – സുകന്യ പറഞ്ഞു. ടി.ബി രോഗ ബാധിതനായ സുബാഷ് മാവേലിക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. സുബാഷിന്റെ രണ്ടാമത്തെ മകളാണ് സുകന്യ. ഞായറാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ച് സുബാഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിച്ചു. ഒപ്പനയില്‍ ലഭിച്ച എ ഗ്രേഡ് അച്ഛന് സമര്‍പ്പിച്ചാണ് കണ്ണൂരിന്റെ കണ്ണീരായി സുകന്യ മടങ്ങിയത്.
മത്സരശേഷം വേദിക്കു പിറകില്‍ വിതുമ്പുന്ന സുകന്യയെ
ടീമംഗങ്ങള്‍ ആശ്വസിപ്പിക്കുന്നു

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending