X

‘എഎസ്ഐയുടെ ആത്മഹത്യയിൽ സുജിത് ദാസിന് പങ്ക്’; മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കും, സുജിത് ദാസിന്റെ അനിഷ്ടം മൂലം പലവട്ടം സ്ഥലംമാറ്റി

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്‍. അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിന്റെ അനിഷ്ടം മൂലം ശ്രീകുമാറിനെ പലവട്ടം സ്ഥലംമാറ്റി. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മരിക്കുന്നതിന് തലേന്ന് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നു എന്നും നാസര്‍ പറഞ്ഞു.

എഎസ്ഐ ശ്രീകുമാർ 2021 ജൂൺ 10-നാണ് ആത്മഹത്യ ചെയ്തത്. എസ്പിയുടെ അടുക്കൽ നിന്നും ശ്രീകുമാർ നേരിട്ടത് കടുത്ത മാനസിക പീഡനമാമെന്നാണ് ശ്രീകുമാറിന്റെ സുഹൃത്ത് നാസർ വെളിപ്പെടുത്തുന്നത്. പ്രതികളെ മദ്ദിക്കാൻ എസ്പിയടക്കമുള്ളവർ ശ്രീകുമാറിനെ നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെ പലതവണ ട്രാൻസ്ഫർ ചെയ്തു. അവധി പോലും നൽകാതെ ബുദ്ധിമുട്ടിച്ചു. മുൻ എസ്പി സുജിത് ദാസിന്റെ നിർദേശപ്രകാരമാണ് പ്രതികളെ മർദ്ദിച്ചിരുന്നത്.

ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരിയാണ്. ശ്രീകുമാറിന് നൈറ്റ് ഡ്യൂട്ടി നല്‍കിയാല്‍ ഭാര്യയ്ക്ക് പകല്‍ ഡ്യൂട്ടി നല്‍കും. രണ്ടുപേരെയും ഒരേസമയം വീട്ടില്‍ കഴിയാന്‍ അനുവദിക്കാറില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസുകാര്‍ കീറിക്കൊണ്ടുപോയെന്നും നാസര്‍ പറഞ്ഞു. ഒരു ഡയറിയെക്കുറിച്ച് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അതു അവര്‍ക്ക് കിട്ടിയോയെന്ന് അറിയില്ല. ഒരു പുസ്തകത്തില്‍ എന്തോ എഴുതിവെച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ അറിയാം. ജോലി രാജിവെക്കുന്നകാര്യവും ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്ന് നാസര്‍ പറഞ്ഞു.

ശ്രീകുമാറിനെ ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടി. അതുകൊണ്ടാണ് ആത്മഹത്യ ചെയ്തത്. ആ കാര്യങ്ങൾ ഒക്കെ തന്നോട് പറഞ്ഞിരുന്നു. പൊലീസ് എത്തുന്നതിന് മുൻപ് താൻ മരിച്ച വീട്ടിൽ എത്തിയിരുന്നു. മരിക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് ശ്രീകുമാർ നാസറിനോട് സംസാരിച്ചിരുന്നു. ഭാര്യയുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് കേസുമായി പോകാത്തത്. അന്വേഷണം വന്നാൽ മൊഴി നൽകും.

webdesk14: