Connect with us

News

സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് പഠനറിപ്പോര്‍ട്ട്

സമുദ്രങ്ങളിലെ താപനില ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് പഠനറിപ്പോര്‍ട്ട്.

Published

on

ലണ്ടന്‍: സമുദ്രങ്ങളിലെ താപനില ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് പഠനറിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥ വ്യതിയാന സര്‍വീസായ കോപ്പര്‍നിക്കസാണ് സമുദ്ര താപനില സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. 2016-ലാണ് ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

എന്നാല്‍ അത് മറികടന്ന് നിലവില്‍ 20.96 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുകയായിരുന്നു. താപനില ഉയര്‍ന്ന വെള്ളത്തിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും. അപ്പോള്‍ ഭൂമിയിലെ കൂടിയ താപനിലയ്ക്ക് കാരണമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ തന്നെ തുടരും. ഇത് സമുദ്രത്തിലേക്ക് ഒഴുകുന്ന മഞ്ഞുകട്ടകള്‍ ഉരുകുന്നത് വേഗത്തിലാക്കുകയും സമുദ്രനിരപ്പ് ഉയരാനുമിടയാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന്‍ പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്.

Published

on

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാകിസ്താന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. അത്തരം വസ്തുക്കള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘പാകിസ്താന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് @amazonIN, @Flipkart, @UbuyIndia, @Etsy, The Flag Company, The Flag Corporation എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. അത്തരം സംവേദനക്ഷമതയില്ലായ്മ അനുവദിക്കില്ല. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങള്‍ പാലിക്കാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനാല്‍ നിര്‍ദ്ദേശം നല്‍കുന്നു’ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് അടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

News

ഹോമിയോ മലബാറിക്കസ് 2025 മെയ് 17 ,18 ന് മലപ്പുറം റോസ് ലോഞ്ചില്‍വെച്ച് നടക്കുന്നു

Published

on

ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള 38-ാമത് വാര്‍ഷിക സമ്മേളനവും 106-ാമത് ശാസ്ത്ര സെമിനാറും ഹോമിയോ മലബാറിക്കസ് 2025 എന്ന പേരില്‍ ദേശീയ സെമിനാറായി മെയ് 17 ,18 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ശനിയാഴ്ച്ച നടക്കുന്ന 38-മത് വാര്‍ഷിക സമ്മേളനവും വാര്‍ഷിക ഇലക്ഷനും മലപ്പുറം എം.എല്‍.എ ശ്രീ.ടി ഉബൈദുളള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഫീഖ മുഖ്യാതിഥിയായിരിക്കും.

സെമിനാറുമായി ബദ്ധപ്പെട്ട് ‘ മധുരിക്കും നെലിക്ക, മാധുര്യം ഹോമിയോപ്പതി’എന്ന പേരില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ പ്രോഗാം മലപ്പുറം കോട്ടക്കുന്നില്‍ വൈകുന്നേരം 5:00 മുതല്‍ 7:00 വരെ നടക്കും. ഡോ.പടിയാര്‍ മെമ്മോറില്‍ ഹോമിയോപ്പക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന റീ ബര്‍ത്ത് തെരുവ് നാടകം അരങ്ങേറും.

മെയ് 18ന് നടക്കുന്ന ദേശീയ സെമിനാര്‍ ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ.കൊച്ചുറാണി വര്‍ഗീസ് അധ്യക്ഷത വഹിക്കും .ചടങ്ങില്‍ എം.പി. ഇ ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ രോഗങ്ങളില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ.ആര്‍ രാധകൃഷ്ണന്‍ നായര്‍ സെഷനുകല്‍ നയിക്കും. ചര്‍ച്ചയില്‍ വിദഗ്ദരായ ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ.സമരന്‍, ഡോ.ടി അജയന്‍, ഡോ.എം.പി ബാബു, ഡോ.ടി സുജാത, ഡോ.കേദാര്‍നാഥ്, ഡോ.റെജു കരീം തുടങ്ങിയവര്‍ പങ്കെടുക്കും. ട്രഷര്‍ ഡോ.രാജേഷ് ആര്‍.എസ് നന്ദി അറിയിക്കും.

Continue Reading

Trending