Culture
കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി എസ്ടിയു പാര്‍ലിമെന്റ് മാര്‍ച്ച്

മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി മാറി. അംബേദ്ക്കര്‍ ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് റാണി ജാന്‍സി റോഡില്‍ വച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി. മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ദേശീയ തലത്തില്‍ ലേബര്‍ എംപ്ലോയ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഇടി ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ രൂപീകരിക്കുക അത്യവാശമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ കടുത്ത തൊഴില്‍ വിവേചനമാണ് നേരിടുന്നത്. തുല്യ തൊഴില്‍ തുല്യ വേതനം എന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ലിംഗനീതി തൊഴിലിടങ്ങളില്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം അദ്ദേഹം പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന മാസ വേതനം 18000 രൂപയായി നിജപ്പെടുത്തണം. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങളുണ്ടാവണമെന്നും ഇ ടി. പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാധാരണ തൊഴിലാളിക്ക് ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പൊരുതേണ്ടതുണ്ട്. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളികളുടെ പങ്ക് ഒഴിച്ചു കൂടാനാവില്ല.വര്‍ഷങ്ങളോളം ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച തനിക്ക് തൊഴിലാളിയായിരുന്നു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സംഘ പരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന വര്‍ഗീയ നയങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവം ഇലാതാക്കും. അത് അനുവദിക്കാന്‍ കഴിയില്ല ഇ ടി. മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ വര്‍ഗീയ അജണ്ടകളെ ശക്തമായ സമരങ്ങളിലുടെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് അംജദ് അലി പറഞ്ഞു. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ എന്ത് വില കൊടുത്തതും രാജ്യത്തെ തൊഴിലാളി വര്‍ഗം സംരക്ഷിക്കുമെന്ന് എസ്. ടി. യു ദേശീയ സിക്രട്ടറി അഡ്വ. എം റഹ്മത്തുല്ല പറഞ്ഞു. എസ്ടിയു കേരള സംസ്ഥാന പ്രസിഡന്റ് അഹ്മദ് കുട്ടി ഉണ്ണികുളം, മുസ്ലിം യൂത്ത് ലീഗ് ദേശീയ സിക്രട്ടറി സി.കെ സുബൈര്‍, മുഹമ്മദ് ഹലീം (ദില്ലി കെ.എം.സി സി ) സഫറുല്ല മുല്ല,എം.എ.കരീം, അഡ്വ.പി എം ഹനീഫ്, അഖില്‍ അഹ്മദ്, രഖുനാഥ് പന്‍വേലി, മുഹമ്മദ് ഹാറൂന്‍ഷാ, ഹനീഫ മാഹി,
കെ പി മുഹമ്മദ് അഷ്‌റഫ്, സി.എച്ച് ജമീല, എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, കെ കെ ഹംസ, അഡ്വ.വേളാട്ട് അഹമ്മദ്, കല്ലടി അബൂബക്കര്‍, പി എം ഹാരിസ്, മാഹീന്‍ അബുബക്കര്‍, പി.എ.ഷാഹുല്‍ ഹമീദ്, വല്ലാഞ്ചിറ മജീദ്, നസീമ ബീഗം, പി ലക്ഷ്മി , എസ്. അബൂബക്കര്‍, എ ഫെസല്‍, എ. സൈതാലി, അബുള്‍ ഹുസൈന്‍ മുല്ല, ബീഫാത്തിമ ഇബ്രാഹിം, പി കെ ഇബ്രാഹിം, ഹലീല്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേത്ത്ര്തം നല്‍കി.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
kerala3 days ago
കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍
-
kerala2 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം