Connect with us

kerala

അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പോരാട്ട സ്മരണകള്‍ പ്രചോദനമാകണം: കെ.പി.എ മജീദ്

മുസ്ലിം യൂത്ത് ലീഗ് സ്മൃതി വിചാര സദസ്സുകള്‍ക്ക് തുടക്കമായി

Published

on

കുറ്റ്യാടി: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പോരാട്ട സ്മരണകള്‍ പ്രചോദനമാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ സ്മൃതി വിചാരം ഭാഷാ സമര അനുസ്മരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുറ്റ്യാടി മണ്ഡലത്തിലെ മണിയൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കിയും പതിവ് രീതികളെ മറികടന്നും പാര്‍ലമെന്റില്‍ വിവാദ ബില്ലുകള്‍ പാസ്സായിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയോ ഭരണകൂടമോ ഒരക്ഷരം ഉരിയാടുന്നില്ല കെ.പി.എ മജീദ് തുടര്‍ന്നു. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാര്‍ വഴുതി മാറുകയാണ്. ന്യൂനപക്ഷ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുന്നു. വഖഫ് നിയമം റദ്ദാക്കാന്‍ ശ്രമം നടക്കുന്നു. മുസ്ലിംകള്‍ വിവാഹമോചനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിചിത്രമായ സംഭവവും രാജ്യത്ത് നടന്നു. ഏകീകൃത സിവില്‍ കോഡ് ആര്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത് എന്ന കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തിലും ഭാഷയിലും കൈകടത്തല്‍ നടക്കുന്നു. അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ ഭാഷാ സമര സ്മരണകള്‍ പോരാട്ടത്തിനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മന്‍സൂര്‍ ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ കാമ്പയിന്‍ പ്രമേയ പ്രഭാഷണം നടത്തി.ചടങ്ങില്‍ വെച്ച് പഴയകാല നേതാക്കളായ കെ കെ അമ്മത് മാസ്റ്റര്‍, ടി ടി കുഞ്ഞബ്ദുല്ല ഹാജി, പ്രഫ.ഇ കെ അഹമ്മദ്, സി കെ പോക്കര്‍ മാസ്റ്റര്‍ എന്നിവരെ കെ.പി.എ മജീദ് ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, മിസ്ഹബ് കീഴരിയൂര്‍, ടി മൊയ്തീന്‍ കോയ, നൊച്ചാട് കുഞ്ഞബ്ദുല്ല, കെ സി മുജീബ് റഹ്മാന്‍, കെ.ടി അബ്ദുറഹ്മാന്‍, ഡോ. സമദ് വേളം, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, ഷരീഫ് സാഗര്‍, ഷുഹൈബ് കുന്നത്ത്, എം പി ഷാജഹാന്‍, വി. അബ്ദുല്‍ ജലീല്‍, സി. സിറാജ്, സയ്യിദലി തങ്ങള്‍, വി. റഷാദ്, അഫ്‌നാസ് ചോറോട് സംസാരിച്ചു. സി.എ നൗഫല്‍ സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന സ്മൃതി വിചാരം പരിപാടിയില്‍ അറബി ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ്-റഹ്മാന്‍-കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവരുടെ ഒത്ത്കൂടലും ഓര്‍മപുതുക്കലും കൂടിയാകും. ചടങ്ങില്‍ വെച്ച് പഴയകാല നേതൃത്വത്തെ ആദരിക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് സ്മൃതി വിചാര സദസ്സുകള്‍ നടക്കും.

കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന, ജില്ല, മണ്ഡലം തലങ്ങളില്‍ യൂത്ത് ലീഗ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പങ്കാളിത്തം സ്മൃതി വിചാരം പരിപാടിയില്‍ ഉണ്ടാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അഭ്യര്‍ത്ഥിച്ചു. സ്മൃതി വിചാര സംഗമത്തോടൊപ്പം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശാഖ തലത്തില്‍ പതാക ഉയര്‍ത്താനും ശുചീകരണ പ്രവര്‍ത്തികളും മറ്റും നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

Continue Reading

kerala

സ്ത്രീത്വത്തെ അപമാനിച്ച കേസ്; സന്തോഷ് വര്‍ക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം.

Published

on

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

പ്ലസ് ടു ഫലം ഈമാസം 21 ന്; ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ചേക്കും

ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും

Published

on

സംസ്ഥാനത്ത് പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. അതേസമയം, ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

Continue Reading

Trending